മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍കോളജിലെ ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ഭക്ഷണത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലിലെ അഞ്ചു വിദ്യാര്‍ഥി കള്‍ക്ക് ആഹാരം കഴിച്ചശേഷം വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ഇവര്‍. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്കു ശാരീരിക അവശതകളും തലകറക്കവും അനുഭവപ്പെട്ടത്.

അതേസമയം തങ്ങള്‍ ഹോസ്റ്റലില്‍നിന്നു കഴിച്ച ആഹാരത്തില്‍ നിന്നാണു ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നതെന്നാണ് സംശയമെന്നു വിദ്യാര്‍ഥിനികള്‍ പറയുന്നു. വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതെങ്കിലും സംഭവം ഇന്നലെയാണ് പുറത്തുവരുന്നത്.

ആരോഗ്യവകുപ്പു നടത്തിയ തുടര്‍ പരിശോധനകളില്‍ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇവരും ഇവിടെനിന്ന് ആഹാരം കഴിച്ചിരുന്നവരാണ്. ഹോസ്റ്റലിലെ ആഹാരത്തില്‍ കറികളില്‍ നിന്നാണോ ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നതെന്നു സംശയമുണ്ട്. മൂന്നുനാലു വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെങ്കിലും അവര്‍ ചികിത്സ തേടിയിട്ടില്ല.

അതേസമയം കാര്യമായ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട അഞ്ചു വിദ്യാര്‍ഥികള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ തന്നെ ചികിത്സ തേടിയിരുന്നു. 600-ലെ വിദ്യാര്‍ഥിനികളാണ് ഹോസ്റ്റലില്‍ നിലവിൽ താമസിക്കുന്നത്. ഭൂരിഭാഗംപേരും ഹോസ്റ്റല്‍ഭക്ഷണത്തെ ആശ്രയിക്കുമ്പോള്‍ കുറച്ചുപേര്‍ പുറത്തുനിന്നും ആഹാരം കഴിക്കുന്നുണ്ട്. ഹോസ്റ്റലിലെ ചിക്കന്‍കറി കഴിച്ചിരുന്നുവെന്നും അതിനുശേഷമാണു വയറുവേദനയും പുകച്ചിലും ഛര്‍ദ്ദിയും അനുഭവപ്പെട്ടതെന്നും ചിലര്‍ പറയുന്നുണ്ട്.

ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്കുണ്ടായിരിക്കുന്നത് ഭക്ഷ്യവിഷബാധയാണോയെന്നകാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് ഡോ. യു. അനുജ പറഞ്ഞു. ഫുഡ്സേഫ്റ്റി, മൈക്രോ ബയോളജി, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.