പേരൂര്‍ക്കട: ഗ്രീന്‍ സിറ്റി ക്ലീന്‍ സിറ്റി പേരിലൊതുങ്ങുന്നതിന് ഉത്തമോദാഹരണമായി മാറുകയാണ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് സംഭരണികൾ. മിക്കതും നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണ്.

തുരുത്തുമ്മൂല വാര്‍ഡില്‍ വഴയില കൃഷ്ണനഗറിനു സമീപം സ്ഥാപിച്ചിട്ടുള്ള സംഭരണിയില്‍ ഇനി പ്ലാസ്റ്റിക് വസ്തുക്കളും കാര്‍ഡ് ബോര്‍ഡുകളും മറ്റും ശേഖരിക്കാന്‍ സ്ഥലമില്ല. ഇവ ആഴ്ചകളായി ഇതേപടി ഇരിക്കുകയാണ്. മാത്രമല്ല, സംഭരണിയിലേക്ക് കാട്ടുചെടികളും വള്ളികളും പടര്‍ന്നു കയറിയിരിക്കുന്നത് ഇഴജന്തുഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.

സംഭരണിയില്‍ സ്ഥലമില്ലാതായതോടെ ചാക്കുകളിലാക്കിയ മാലിന്യങ്ങള്‍ റോഡുവശത്ത് സംഭരണിയോടു ചേര്‍ന്ന് വച്ചിരിക്കുകയാണ്. ഇതിലും കാട്ടുചെടികള്‍ പടര്‍ന്നുകയറിയിട്ടുണ്ട്. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉള്‍പ്പെടെ ശേഖരിച്ച് സംഭരിക്കുന്നതിന് ഹരിതകര്‍മസേനയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഭരണികള്‍ തിരുവനന്തപുരം നഗരസഭ സ്ഥാപിച്ചത്.

പാതിരിപ്പള്ളി വാര്‍ഡിലെ പുന്നപ്ര, ചെട്ടിവിളാകം വാര്‍ഡിലെ എന്‍സിസി നഗര്‍, കുടപ്പനക്കുന്ന് വാര്‍ഡിലെ ഊന്നംപാറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നോക്കുകുത്തിയായി നില്‍ക്കുകയാണ് പ്ലാസ്റ്റിക് സംഭരണി. തിരുവനന്തപുരം നഗരസഭ അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടേണ്ടതുണ്ട്.