പൊന്നാനി:പൊന്നാനി നഗരസഭയിലെ തെരുവ് വിളക്കുകൾ മിഴി ചിമ്മിയിട്ട് മൂന്ന് മാസത്തിലധികമായിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ എൻജിനീയറെ യുഡിഎഫ് കൗണ്‍സിലർമാർ ഉപരോധിച്ചു.

40ലധികം വാർഡുകളിലെ ഭൂരിഭാഗം തെരുവ് വിളക്കുകളും തകരാറിലാണ്. സമയബന്ധിതമായി പരിഹാരം കാണാൻ ഭരണസമിതി തയാറാകാത്തത് പ്രതിഷേധാർഹമാണെന്നും തെരുവ് വിളക്കുമായി ബന്ധപ്പെട്ട് രജിസ്റ്ററിൽ എഴുതിവച്ച പരാതിയിൽ യുഡിഎഫ് കൗണ്‍സിലർമാരുടെ വാർഡുകളിലേക്ക് ക്രമപ്രകാരം ജോലിക്കാരെ പറഞ്ഞയക്കാതെ എൽഡിഎഫ് കൗണ്‍സിലർമാരുടെ വാർഡുകളിലേക്ക് മാത്രം റിപ്പയറിംഗിനായി ജോലിക്കാരെ അയക്കുന്നത് ഏകാധിപത്യമാണെന്ന് യുഡിഎഫ് കൗണ്‍സിലർമാർ പറഞ്ഞു.

പൊന്നാനിയിലെ സാധാരണക്കാരായ മനുഷ്യരെ ഇരുട്ടിലാക്കി ബുദ്ധിമുട്ടിക്കുകയാണ് നഗരസഭാ ഭരണസമിതി ചെയ്യുന്നതെന്നും കൂടുതൽ വാഹനങ്ങളും ജോലിക്കാരെയും ഉപയോഗപ്പെടുത്തി അടിയന്തര പ്രാധാന്യത്തോടൈ മുഴുവൻ തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമമാക്കണമെന്നും നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ആവശ്യപ്പെട്ടു.

ഉപരോധ സമരത്തിന് കൗണ്‍സിലർമാരായ അനുപമ മുരളീധർ, ആയിഷ അബ്ദു, മിനി ജയപ്രകാശ്, ശ്രീകല ചന്ദ്രൻ, റാഷിദ് നാലകത്ത് എന്നിവർ നേതൃത്വം നൽകി.