മങ്കട: മഞ്ഞളാംകുഴി അലി എംഎൽഎയുടെ പേര് പറഞ്ഞ് കോഴിച്ചെന കാനറ ബാങ്ക് മാനേജറിൽ നിന്നും പണം തട്ടിയയാൾ പിടിയിൽ. തിരുവനന്തപുരം കൊക്കോതമംഗലം കോട്ടുമല അഗ്രികൾച്ചർ കോളനിയിലെ ബിനു( 54) ആണ് പോലീസ് പിടിയിലായത്.

ഫോൺ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. മോങ്ങം സബ്‌രജിസ്ട്രാർ ഓഫീസറിൽ നിന്നും സമാന രീതിയിൽ കഴിഞ്ഞവർഷം ഇയാൾ പണം വാങ്ങിച്ചിരുന്നു. ചെറിയ തുകകൾ ആയിട്ടാണ് കാനറ ബാങ്ക് മാനേജറിൽനിന്ന് പണം ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിൽ സംശയം തോന്നിയ ബാങ്ക് മാനേജർ എംഎൽഎയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡോക്ടർമാരിൽ നിന്നും ഇയാൾ ഇത്തരത്തിൽ പണം വാങ്ങിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ ജില്ലാ പോലീസ് സുപ്രണ്ടിന് മഞ്ഞളാംകുഴി അലി എംഎൽഎ നൽകിയ പരാതിയിലാണ് നടപടി. എസ്എച്ച്ഒ അശ്വിത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സോണി ജോൺസൺ, സുജിത്ത് ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്.