പെരിന്തൽമണ്ണ: ദേശീയപാതയിൽ പെരിന്തൽമണ്ണ - കോഴിക്കോട് റോഡിൽ ആമിന പോളിക്ലിനിക്, മിനാർ ലൈൻ ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാനറോഡിന്‍റെ വലതുവശത്തുള്ള സ്ലാബ് തകർന്ന നിലയിൽ. സ്ലാബ് തകർന്നതോടെ ഇതിലൂടെ പോകുന്ന കാൽനടയാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. ദിവസേന നിരവധി ആളുകളാണ് ഇതിലൂടെ കാൽനട യാത്ര ചെയ്യുന്നത്.

സ്ലാബ് പൊട്ടിയ വിവരമറിയാതെ ഇതിലൂടെ നടന്നുപോകുന്പോൾ അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്. മഴക്കാലമായതിനാൽ അപകട സാധ്യത വർധിച്ചിരിക്കുകയാണ്. പ്രദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. തകർന്ന സ്ലാബ് പുനർനിർമിക്കണമെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.