പെരിന്തൽമണ്ണ: കാൽനടയാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ ശല്യം രൂക്ഷം. വെട്ടത്തൂർ -കീഴാറ്റൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പട്ടിക്കാട്, മണ്ണാർമല, ചുങ്കം, പള്ളിക്കുത്ത് പ്രദേശങ്ങളിലാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ യാത്രക്കാർക്ക് ഭീഷണിയാകുന്നത്. രാവിലെ നഗരത്തിലെത്തുന്ന തെരുവ് നായ്ക്കളെ മിക്കസമങ്ങളിലും അങ്ങാടിയിൽ കാണപ്പെടുന്നു. പലപ്പോഴും ബൈക്ക് യാത്രികർക്കും റോഡ് മുറിച്ചുകടക്കുന്നവർക്കും ഇവ ഭീഷണിയാകുന്നു.

കടകൾക്ക് സമീപം ഭക്ഷ്യവസ്തുക്കൾ കടിച്ചെടുക്കുക അടക്കം ഒട്ടേറെ പ്രയാസങ്ങളാണ് തെരുവുനായ്ക്കൾ സൃഷ്ടിക്കുന്നത്. സ്കൂൾ കുട്ടികളുടെ പിറകെ കൂടുന്നതും പതിവാണ്. മദ്രസ വിദ്യാർഥികൾക്ക് നേരെയും മറ്റും നായ്ക്കൾ പാഞ്ഞടുക്കുന്നു. തെരുവ് നായശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.