മഞ്ചേരി: അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ റവന്യൂ-ജിയോളജി വകുപ്പിന്‍റെ സംയുക്ത റെയ്ഡ്. പൂക്കോട്ടൂർ വില്ലേജിലെ ഇല്ല്യംപറന്പിൽ പ്രവർത്തിക്കുന്ന ക്വാറിയിലാണ് ഡെപ്യൂട്ടി തഹസിൽദാർ കൂത്രാടൻ അഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. ക്വാറിയിൽ നിന്ന് ഏഴ് ഹിറ്റാച്ചി എസ്കവേറ്ററുകളും മൂന്ന് ടോറസ് ലോറികളും പിടികൂടി. ഇക്കഴിഞ്ഞ ജൂണ്‍ 18ന് ലഭിച്ച പരാതിയെ തുടർന്ന് 19ന് സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലമുടമ സൈതുൽ അനീസിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.

ഈ ഉത്തരവ് പ്രകാരം ക്വാറി പ്രവർത്തനം നിർത്തിയിട്ടില്ലെന്നും പൂർവാധികം വ്യാപകമായി തുടരുന്നുവെന്നും രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും പെരിന്തൽമണ്ണ സബ് കളക്ടറുടെയും നിർദേശ പ്രകാരമാണ് ഇന്നലെ ഉച്ചയോടെ റെയ്ഡ് നടത്തിത്. ഉടമയിൽ നിന്ന് 339000 രൂപ പിഴ ഈടാക്കി.

ഇത് മെഷ്യനറിക്ക് മാത്രമുള്ള പിഴയാണെന്നും കൂടുതൽ പരിശോധനക്ക് ശേഷം രണ്ടു കോടിയോളം രൂപ വരുന്ന പിഴ ഈടാക്കുമെന്നും തഹസിൽദാർ എം. മുകുന്ദൻ പറഞ്ഞു. അസിസ്റ്റന്‍റ് ജിയോളജിസ്റ്റ് അജിൽ പ്രകാശ്, വില്ലേജ് ഓഫീസർ സുനിൽ, എസ്വിഒ വർഗീസ്, വില്ലേജ് അസിസ്റ്റന്‍റ് സുരേഷ്, ഡ്രൈവർ ഷഫീഖ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.