നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിൽ പ്രതീക്ഷയോടെ മലയോര ജനത. നിലന്പൂരിൽ നിന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മലയോര ജനത വലിയ പ്രതീക്ഷയിലാണ്.

പ്രധാന ജനകീയ വിഷയമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ നിയമസഭയിൽ ആര്യാടൻ ഷൗക്കത്തും യുഡിഎഫും ശക്തമായ ഇടപെടൽ നടത്തുമെന്ന പ്രതീക്ഷ മലയോര ജനതക്കുണ്ട്. ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് മുന്നിൽ യുഡിഎഫ് മുന്നോട്ട് വച്ച വിഷയങ്ങളിൽ പ്രധാനപ്പെട്ടതാണ് വന്യമൃഗശല്യം പ്രശ്നം.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഞങ്ങൾ ജയിച്ചാൽ വന്യമൃഗശല്യം പരിഹരിക്കാൻ കൃത്യമായ പദ്ധതികൾ ഉണ്ടെന്നും ഉറപ്പ് നൽകിയിരുന്നു. നിലന്പൂർ മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി വന്യമൃഗശല്യം തന്നെയാണ്. മറ്റൊന്ന് കഴിഞ്ഞ ഒന്പത് വർഷമായിട്ടും എൽഡിഎഫ് സർക്കാരിന് യാഥാർഥ്യമാക്കാൻ കഴിയാതെ പോയ നിലന്പൂർ ബൈപ്പാസ് യാഥാർഥ്യമാക്കാൻ ആര്യാടൻ ഷൗക്കത്തിന്‍റെ വിജയം വലിയ തോതിൽ സഹായിക്കുമെന്ന പ്രതീക്ഷയും ജനങ്ങൾക്കുണ്ട്.

ബൈപ്പാസിന്‍റെ നിർമാണത്തിനും ഭൂമി വിട്ടു നൽകിയവർക്ക് നഷ്ടപരിഹാരം നൽകാനുമുള്ള തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ നടപടികൾ വേഗമായാൽ നിലന്പൂരിന്‍റെ ശാപമായി മാറിയിരിക്കുന്ന ഗതാഗതകുരുക്കിനും ഒരളവ് വരെ പരിഹാരമാകും. പ്രതിപക്ഷ എംഎൽഎ എന്ന നിലയിൽ ആര്യാടൻ ഷൗക്കത്തിന് ഇക്കാര്യത്തിൽ സർക്കാരിന്‍റെ അനുകൂല നിലപാട് അനിവാര്യമാണ്.

എന്തായാലും നിലന്പൂരിലെ ജനകീയ വിഷയങ്ങളിലും വികസന പ്രവർത്തനങ്ങളിലും തന്‍റെ ഇടപെടൽ ഉണ്ടാകുമെന്നാണ് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത് ചന്തക്കുന്നിൽ യുഡിഎഫ് പ്രവർത്തകർ നൽകിയ സ്വീകരണ യോഗത്തിൽ നൽകിയ ഉറപ്പ്. ഇതാകട്ടെ നിലന്പൂരിന്‍റെ പ്രതീക്ഷ വർധിപ്പിക്കുന്നതാണ്.