പെരിന്തൽമണ്ണ: ദേശീയപാതയിലെ അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാളെ മുതൽ സ്വകാര്യബസ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. ഗതാഗതകുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതർക്ക് നിവേദനം നൽകിയിട്ടും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെടുന്ന മഞ്ചേരി, മലപ്പുറം, കോട്ടക്കൽ, വളാഞ്ചേരി, വലന്പൂർ, കൂട്ടിൽ, മറ്റ് ഉൾപ്രദേശങ്ങളിലേക്കുമുള്ള സ്വകാര്യബസുകൾ സർവീസ് നിർത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുന്നത്.

അങ്ങാടിപ്പുറം മേൽപ്പാലത്തിലെ ഗതാഗത തടസവും പാലത്തിന് മുന്നിലെ വലിയ കുഴികളും കാരണം വലിയ വാഹനങ്ങൾ കടന്നുപോകാൻ നന്നേ പ്രയാസപ്പെടുന്നു. വാഹനങ്ങൾക്ക് സമയക്രമം പാലിച്ച് ഓടാൻ കഴിയാത്തതാണ് മുഖ്യപ്രശ്നം.

ഇതോടൊപ്പം ബസുകളുടെ വരുമാനത്തെയും ഇത് വലിയ തോതിൽ ബാധിക്കുന്നുണ്ട്. പെരിന്തൽമണ്ണയിലേക്ക് രോഗികളുമായി വരുന്ന ആംബുലൻസുകൾക്കും ഇതുവഴി കടന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്കും ഗതാഗത തടസം വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ വിഷയത്തിൽ അധികൃതർ പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് നാളെ മുതൽ അനിശ്ചിതകാല സമരം നടത്താൻ ബസ് ജീവനക്കാരുടെ നീക്കം. ബസ് സമരത്തിന് ഉടമകളുടെ പിന്തുണയുണ്ടെന്നാണ് അറിയുന്നത്.