അങ്ങാടിപ്പുറം: സുമനസുകളുടെ സ്നേഹകൂട്ടായ്മയിൽ സാന്ത്വന പരിചരണ രംഗത്ത് ജില്ലയ്ക്കു തന്നെ അഭിമാനമായി അങ്ങാടിപ്പുറം പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന് വിപുലമായ സൗകര്യങ്ങളോടെ പുത്തനങ്ങാടിയിൽ ഇരുനില കെട്ടിടമായി. ആകെയുള്ള 59 സെന്‍റ് സ്ഥലത്തിൽ നിന്ന് 23.10 സെന്‍റ് സാന്ത്വന പരിചരണ കേന്ദ്രത്തിനു സൗജന്യമായി നൽകിയ പുത്തനങ്ങാടി ’ശ്രീശരവണ’യിൽ റിട്ടയേർഡ് ഹവിൽദാർ ടി.പി.കുഞ്ഞിരാമൻ നായർ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ഓരോ നിലയിലും 2500 ചതുരശ്ര അടി വീതം വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ നിർമാണത്തിന് ഒരു കോടിയാണ് മതിപ്പു ചെലവ്. അഡ്മിനിസ്ട്രേഷൻ ഓഫീസ്, ഫാർമസി, നഴ്സിംഗ് സ്റ്റേഷൻ, ഭിന്നശേഷിക്കാർക്കുള്ള പരിശീലന കേന്ദ്രം, പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള സ്ഥലം, ഫിസിയോ തെറാപ്പി സെന്‍റർ, പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകർക്കുള്ള പരിശീലന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ ക്ലിനിക്കിൽ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കാനായി സേവന സന്നദ്ധരായ നഴ്സുമാരും ഡോക്ടർമാരും വോളണ്ടിയേഴ്സും ഡൈവർമാരുമുണ്ട്. വനിതാ വിഭാഗം, വിദ്യാർഥി വിഭാഗം പ്രവർത്തനങ്ങളും സജീവമാണ്.

നൂറുക്കണക്കിനാളുകൾ പങ്കെടുത്ത ചടങ്ങിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി, മഞ്ഞളാംകുഴി അലി എംഎൽഎ, പാലിയേറ്റീവ് പ്രസിഡന്‍റ് എം.ടി.കുര്യാക്കോസ്, സെക്രട്ടറി കെ.ടി.നൗഷാദലി, ട്രഷറർ പ്രകാശ് മേനോൻ, കെട്ടിടനിർമാണ കമ്മിറ്റി ഭാരവാഹികളായ ബേബി വാത്താച്ചിറ, ചോലയിൽ കുഞ്ഞിമൊയ്തീൻ, രാമച്ചത്ത് സേതുമാധവൻ, പഞ്ചായത്ത് പ്രസിഡന്‍റ് കെ.സഈദ, സുനിൽ ബാബു വാക്കാട്ടിൽ, ഷബീർ കറുമുക്കിൽ, അഡ്വ. നജ്മ തബ്ഷീറ,

പി.രാധാകൃഷ്ണൻ, ടി.കെ.റഷീദലി, ഫാ.ജോർജ് കളപ്പുരയ്ക്കൽ, അമീർ പാതാരി, മനോജ് വീട്ടുവേലിക്കുന്നേൽ, സുബൈർ ഫൈസി ചെമ്മലശേരി, കെ.ദിലീപ്, കെ.പി.പ്രഭാകരൻ പിള്ള, പി.പത്മനാഭൻ, കെ.ടി.അൻവർ, മാനുപ്പ കുറ്റിരി, കോറാടൻ റംല, ഷൗക്കത്ത് മാന്തോണി, കെ.പി.വാസുദേവൻ, സി.ടി.സന ഷിറിൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.