കരുവാരകുണ്ട്: ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. കൽക്കുണ്ട് മഞ്ഞളാംചോലയിലാണ് അപകടം സംഭവിച്ചത്. മഞ്ഞളാംചോല റിസോർട്ടിന് സമീപമുള്ള റോഡിൽ നിന്നാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ ജീപ്പ് പിറകോട്ടുരുണ്ട് മറിയുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന യാത്രക്കാർക്കെല്ലാം പരിക്കേറ്റിട്ടുണ്ട്.

കൽക്കുണ്ട് ഭാഗത്തേക്ക് പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര ഭാഗത്ത് നിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തിൽപെട്ടത്. മഴക്കാലത്ത് വിനോദസഞ്ചാരത്തിനെത്തുന്നവർ അപകടത്തിൽപെടുന്നത് പതിവാണ്. വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡുകളിൽ യാത്രാസൗകര്യമേർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.