രാമപുരം: വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാർക്കെതിരേ രാമപുരം പ്രതികരണവേദി സമരത്തിലേക്ക്. മലപ്പുറം -പെരിന്തൽമണ്ണ റൂട്ടിൽ രാമപുരം വഴി ഓടുന്ന ചില സ്വകാര്യബസുകൾ രാമപുരത്ത് നിന്ന് മക്കരപ്പറന്പ വഴി വടക്കാങ്ങര സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും മക്കരപ്പറന്പ് സ്കൂളിലേക്കും മലപ്പുറം എംഎസ്പി സ്കൂളിലേക്കും തിരൂർക്കാട് സ്കൂളിലേക്കും പോകുന്ന കുട്ടികളിൽ നിന്ന് രണ്ടുരൂപ അന്പത് പൈസ സിടി ചാർജിന് പകരം 10 രൂപ വാങ്ങുന്നതായി പരാതി. സ്കൂൾ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരം പ്രവണത തുടരുന്ന ബസ്ജീവനക്കാർക്കെതിരെ അധികൃതർക്ക് നാട്ടുകാർ രേഖാമൂലം പരാതി നൽകിയിട്ടും ഫലമില്ല. ഇതിനാൽ പനങ്ങാങ്ങര മുതൽ രാമപുരം ബ്ലോക്കുംപടി വരെയുള്ള രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് രാമപുരം പ്രതീകരണവേദി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു. നൂറിലധികം അംഗങ്ങളുള്ള കമ്മിറ്റിയാണ് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് രംഗത്ത്വന്നിരിക്കുന്നത്. നടപടിയില്ലെങ്കിൽ റോഡ് ഉപരോധിക്കാനാണ് തീരുമാനം.
കുട്ടികളോട് ചില ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറുകയും ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്യുന്നതായി പ്രതികരണവേദി ചൂണ്ടിക്കാട്ടി.

രാമപുരത്ത് സ്റ്റോപ്പുള്ള ബസുകൾ നിർത്താതെ പോവുകയും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പിറകെ വരുന്ന കഐസ്ആർടിസി ബസുകളെ തടസപ്പെടുത്തി റോഡിന്‍റെ മധ്യഭാഗത്ത് നിർത്തുകയും ചെയ്യുന്നു. സ്കൂൾ കുട്ടികൾ ഓടിയെത്തുന്പോഴേക്കും ബസ് മുന്നോട്ടെടുക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരേ മങ്കട പോലീസിൽ പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായിട്ടില്ല.