അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപത്തെ ജന നൻമ മെഡിക്കൽസിൽ മോഷണം. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറിന്‍റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. കടയ്ക്കുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന 5000 രൂപയും മൊബൈൽ ഫോണും കളവ് പോയിട്ടുണ്ട്.

മോഷണവുമായി ബന്ധപ്പെട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽസ് ഉടമ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി. ദിവസങ്ങൾക്കു മുന്പ് അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ സൂപ്പർ മാർക്കറ്റിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. ഇതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

രണ്ടിടത്തും ഒരേ മോഷ്ടാവ് തന്നെയാണ് കയറിയതെന്ന് ജീവനക്കാർക്ക് സംശയമുള്ളതായി പറയുന്നു. ഗതാഗതക്കുരുക്ക് മൂലം ഏറെ ദുരിതത്തിലായ അങ്ങാടിപ്പുറത്ത് മോഷണവും വർധിച്ചതോടെ വ്യാപാരികൾ ഏറെ പ്രയാസത്തിലാണ്.

പോലീസിന്‍റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ വേണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെടുന്നത്. പോലീസ് അന്വേഷണം ഉൗർജിതമാണെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.