പെരിന്തൽമണ്ണ: കായിക വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നയിക്കുന്ന ’കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്പോർട്സ് ’ ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സംസ്ഥാനതല സമാപനം ഇന്ന് വൈകീട്ട് മൂന്നിന് തിരൂർ ഗവണ്‍മെന്‍റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കും.

സമാപന പരിപാടി തിരൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സന്ദേശയാത്രയുടെ ജില്ലയിലെ ആദ്യസ്വീകരണം രാവിലെ ഏഴിന് പെരിന്തൽമണ്ണ ടൗണ്‍ സ്ക്വയറിലാണ്. സ്വീകരണത്തിന് മൂന്നോടിയായി രാവിലെ ആറിന് ആയിരങ്ങൾ പങ്കെടുക്കുന്ന മാരത്തണും ഏഴിന് വാക്കത്തോണും സംഘടിപ്പിക്കും.

മാരത്തണിനും വാക്കത്തോണിനും രജിസ്ട്രേഷൻ സൗജന്യമാണ്. മാരത്തണിന് രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്ക് മെഡൽ, സർട്ടിഫിക്കറ്റ്, ജേഴ്സി, റിഫ്രഷ്മെന്‍റ് എന്നിവ ഉണ്ടായിരിക്കും. ജില്ലയിലെ പുരുഷ,വനിതാ കായിക താരങ്ങൾക്ക് മാരത്തോണിൽ പങ്കെടുക്കാം.

പുരുഷൻമാർക്കും വനിതകൾക്കും കാഷ് പ്രൈസ് ഉണ്ടാകും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10000, 7500 രൂപയും മറ്റ് ഏഴ് സ്ഥാനക്കാർക്ക് 2000 രൂപ വീതവും കാഷ് പ്രൈസ് നൽകും. ഇതിനകം 1300 പേർ രജിസ്റ്റർ ചെയ്തു.

വാക്കത്തോണിൽ പങ്കെടുക്കുന്നവർക്കും ജേഴ്സിയും റിഫ്രഷ്മെന്‍റും ഉണ്ടാകും. പരിപാടിയിൽ ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക കായിക രംഗത്തെ പൗര പ്രമുഖർ, കായിക താരങ്ങൾ, എസ്പിസി, സ്കൗട്ട് ആൻഡ ഗൈഡ്സ്, എൻസിസി, എൻഎസ്എസ്, ജെആർസി, അധ്യാപകർ, വിദ്യാർഥികൾ, യുവാക്കൾ, വിവിധ മേഖലകളിൽപെട്ട ജീവനക്കാർ, സന്നദ്ധ സംഘടനകൾ പങ്കെടുക്കും.