കൽപ്പറ്റ: വർഗീയതയെ വളർത്തുന്ന വലതുപക്ഷ ചിന്തകളെയും പ്രത്യയശാസ്ത്രത്തെയും പ്രതിരോധിക്കാൻ ദൈനംദിന ഇടപെടലുകൾ വേണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്‍റ് യു. വാസുകി. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 59-ാം സംസ്ഥാനസമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ബിജെപി ഇതരസർക്കാരുകളോട് കടുത്ത രാഷ്ട്രീയ വിവേചനമാണ് കേന്ദ്ര സർക്കാർ കാണിക്കുന്നത്. മനുഷ്യത്വപരമായി ഇടപെടുന്നതിനും പകരം രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് ഇടപെടുന്നത്. രാഷ്ട്രീയ വിവേചനത്തിനെതിരേ നാം നിരന്തരം ശബ്ദമുയർത്തണം.കർഷകർക്കുള്ള സബ്സിഡികൾ വെട്ടിക്കുറയ്ക്കുന്നതിലൂടെ കർഷകർ കടക്കെണിയിലാകുന്പോൾ കാർഷിക മേഖല അമേരിക്കയിൽനിന്നടക്കമുള്ള കോർപറേറ്റ് കന്പിനികൾക്ക് തുറന്നുകൊടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

ഇതിനെതിരേ ശക്തമായ നിലപാടുകൾ ഉയരണം. ജൂലൈ ഒൻപതിന് നടക്കുന്ന പൊതുപണിമുടക്ക് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‍റെ ഭാഗമാണെന്നും യു. വാസുകി പറഞ്ഞു.

കെജിഒഎ സംസ്ഥാന പ്രസിഡന്‍റ് ഡോ.എസ്.ആർ. മോഹനചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.കെ. ഷിബു രക്തസാക്ഷി പ്രമേയവും സെക്രട്ടറി എം.എൻ. ശരത്ചന്ദ്രലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ. റഫീഖ്, സ്വാഗതസംഘം രക്ഷാധികാരി സി.കെ. ശശീന്ദ്രൻ,

എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ, കോണ്‍ഫെഡറേഷൻ ഓഫ് സെൻട്രൽ ഗവണ്‍മെന്‍റ് എംപ്ലോയീസ്വർക്കേഴ്സ് ജനറൽ സെക്രട്ടറി ജി.ആർ. പ്രമോദ്, കെജിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഷാജഹാൻ, ട്രഷറർ എ. ബിന്ദു, സ്വാഗതസംഘം ജനറൽ കണ്‍വീനർ എ.ടി. ഷണ്‍മുഖൻ എന്നിവർ പ്രസംഗിച്ചു.