കേണിച്ചിറ: പൂതാടി ഗ്രാമപഞ്ചായത്ത് വികസന സദസ്. പൂതാടി ഗ്രാമപ്പഞ്ചായത്ത് ഹാളിൽ പ്രസിഡന്‍റ് മിനി പ്രകാശൻ ചെയ്തു. അടിസ്ഥാന പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, റോഡ് നവീകരണം, കുടിവെള്ള പദ്ധതികൾ, നടപ്പാലം, കലുങ്കുകൾ, ഡ്രൈനേജുകൾ, സോളാർ ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയവയ്ക്കായി 11.21 കോടി രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്.

ലൈഫ് ഭവന പദ്ധതിയിൽ 1204 വീടുകൾ നിർമിച്ചുനൽകുന്നു. 248 വീടുകൾ പൂർത്തിയാക്കി. 333 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിനുപുറമെ ഭൂരഹിതരായ 262 പേർക്ക് വീടും സ്ഥലവും പഞ്ചായത്ത് ഉറപ്പാക്കി.

ഡിജി കേരളം പദ്ധതിയിലൂടെ പഞ്ചായത്ത് പരിധിയിൽ 5170 പേരെ ഡിജിറ്റൽ സാക്ഷരരാക്കി കെ സ്മാർട്ട് മുഖേന 5671 അപേക്ഷകൾ ലഭിക്കുകയും 3591 അപേക്ഷകൾ തീർപ്പാക്കുകയും ചെയ്തു. വനിതകളുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ട് ഷീ ഫിറ്റ്നസ് സെന്‍റർ ആരംഭിച്ചു.

നിലവിലെ മുഴുവൻ റോഡ് പ്രവർത്തികളും അതിവേഗം പൂർത്തിയാക്കണമെന്നും ഫണ്ടുകൾ കൃത്യമായി ചെലവഴിക്കണമെന്നും ഓപ്പണ്‍ ഫോറം ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഓഡിറ്റോറിയം നിർമിക്കണം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോന്പസ്റ്റ കാപ്പി ചെടികൾ, പഴവർഗങ്ങൾ തുടങ്ങിയവ ഉത്പാദിപ്പിക്കണമെന്ന അഭിപ്രായവും വികസന സദസിൽ ഉയർന്നു.

പൂതാടി ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. സണ്ണി അധ്യക്ഷനായ പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ കെ.കെ. വിമൽ രാജ്, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ. ബാലകൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മിനി സുരേന്ദ്രൻ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രുക്മിണി സുബ്രഹ്മണ്യൻ,

മേഴ്സി സാബു, റിയാസ്, ടി.കെ. സുധീരൻ, എം.പി. രാജൻ, ഷൈലജ അക്ഷയ കുമാർ, ഷിജി ഷിബു, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസ്, അസിസ്റ്റന്‍റ് സെക്രട്ടറി ഷിബു, പ്ലാനിംഗ് ക്ലാർക്ക് എം.വി. നന്ദകുമാർ കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പുൽപ്പള്ളി: വികസന നേട്ടങ്ങൾ അവതരിപ്പിച്ചും ഭാവിയിലേക്കുള്ള വികസന കാഴ്ചപ്പാടുകൾക്ക് രൂപം നൽകിയും പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വികസന സദസ്. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിൽ ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലയളവിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 658 വീടുകൾ അനുവദിക്കുകയും 445 എണ്ണത്തിന്‍റെ നിർമാണം പൂർത്തിയാക്കുകയും ചെയ്തു. 400 കുടുംബങ്ങൾക്ക് വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്താനും 48 കുടുംബങ്ങൾക്ക് ശുചിമുറി നിർമാണത്തിനും ധനസഹായം അനുവദിച്ചു.

റോഡുകൾ, നടപ്പാതകൾ, കെട്ടിടങ്ങൾ, റോഡ് നവീകരണം, കിണറുകൾ, കുടിവെള്ള പദ്ധതികൾ, നടപ്പാലം, കലുങ്കുകൾ, ഡ്രെെനേജുകൾ, സ്ട്രീറ്റ് ലൈറ്റ് മുതലായ പശ്ചാത്തല വികസന പദ്ധതികൾക്ക് 16.18 കോടി രൂപ ചെലവഴിച്ചു. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തുമായി സംയോജിച്ച് പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിൽ സഞ്ചരിക്കുന്ന മൃഗാശുപത്രി സാധ്യമാക്കി.

പനമരം ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് വാട്ടർ എടിഎം സ്ഥാപിച്ചു. 5.90 കോടി ചെലവിൽ പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമിച്ചു. കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ, എന്നിവർക്കായി അങ്കണവാടി കലോത്സവം, ഭിന്നശേഷി കലോത്സവം, വയോജന സംഗമം എന്നിവ സംഘടിപ്പിച്ചു.

വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് വനപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വാർഡുകൾക്ക് പ്രത്യേക പരിഗണന നൽകി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു. പട്ടികവർഗ വിദ്യാർഥികളുടെ ജീവിത, പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നഗാമു ഐരമു എന്ന പേരിലുള്ള പദ്ധതി മൂന്ന് വർഷമായി നടപ്പാക്കുന്നു.

പൊതുസ്ഥലങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി വരികയാണെങ്കിലും, അവരുടെ വീടുകളിൽ ഭിന്നശേഷി സൗഹൃദ ടോയ് ലെറ്റുകൾ, ഉപകരണങ്ങൾ, വഴിസൗകര്യം തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത പ്രതിനിധികൾ ഓപ്പണ്‍ ഫോറത്തിൽ ഉന്നയിച്ചു. സ്ഥലപരിമിതിയുള്ള അങ്കണവാടികൾക്ക് ആവശ്യത്തിന് സ്ഥലം അനുവദിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അഭിപ്രായമുയർന്നു.

കുട്ടികൾക്കായി പൊതുവായ കളിസ്ഥലം ഒരുക്കുകയും സ്ഥിരമായ കൗണ്‍സിലിംഗ് സംവിധാനമൊരുക്കുകയും ചെയ്യുന്നതിനൊപ്പം പഞ്ചായത്തിൽ ഒരു ബഡ്സ് സ്കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

ജീവിതശൈലി രോഗങ്ങൾ തടയുന്നതിനായി ഓപ്പണ്‍ ജിം, ഹരിത കർമ്മസേന അംഗങ്ങളുടെ കൂലി വർധനവ്, തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്ക് കൂടുതൽ ഫലപ്രദമായി വിനിയോഗിക്കുന്നതിനായി പ്രത്യേക പദ്ധതികൾ, കൃഷിസ്ഥലങ്ങളിൽ പൂർണമായ ജലസേചന സംവിധാനം, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരപദ്ധതി എന്നിങ്ങനെയുള്ള ആവശ്യങ്ങളും ചർച്ചയായി. പുൽപള്ളി ഗ്രാമപ്പഞ്ചായത്ത് അംഗം ബാബു കണ്ടത്തിൻകര അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ജോഷി ചാരുവേലിൽ, ഉഷ, അനിൽ സി. കുമാർ, ഇ.എം. ആശ, ഉഷ സത്യൻ, സുശീല സുബ്രമണ്യൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം നിഖില പി. ആന്‍റണി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ കെ.കെ. വിമൽ രാജ്, പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ജൂണിയർ സൂപ്രണ്ട് സി.ജെ. വിൽസണ്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി കെ.എ. ജയസുധ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.