പുനലൂർ: കാറിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികൾ പുനലൂർ പോലീസിന്‍റെ പിടിയിലായി. ഇന്നലെ ഉച്ചകഴിഞ്ഞ് പുനലൂർ ചെമ്മന്തൂരിലുള്ള പെട്രോൾ പമ്പിലേക്ക് തമിഴ്നാട് രജിസ്ട്രേഷൻ നമ്പറിലുള്ള എൻഡവർ കാറിലെത്തിയ സംഘം പെട്രോൾ പമ്പ് ജീവനക്കാരിയായ ഷീബയോട് 3000 രൂപയ്ക്ക് ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഇന്ധനം പൂർണമായും നിറച്ചെന്ന് ഉറപ്പുവരുത്തിയ തട്ടിപ്പുകാർ ജീവനക്കാരി പണം ചോദിച്ചതോടെ പണം നൽകാതെ അമിത വേഗതയിൽ വാഹനം എടുത്ത് തെങ്കാശി ഭാഗത്തേക്ക് പോവുകയായിരുന്നു . ഇത് കണ്ട് ജീവനക്കാരി ബഹളം വച്ചെങ്കിലും തട്ടിപ്പുകാർ വാഹനം നിർത്തിയില്ല .

എന്നാൽ ഈ സമയം കൊണ്ട് പെട്രോൾ പമ്പ് ജീവനക്കാരിയായ ഷീബ വാഹനത്തിന്‍റെ നമ്പർ മനസിലാക്കുകയും വിവരം ഉടൻ തന്നെ വിളിച്ച് പുനലൂർ പോലീസിനെ അറിയിക്കുകയും ചെയ്തു .

തുടർന്ന് പോലീസ് പുനലൂർ ടിബി ജംഗ്ഷനിൽ വെച്ച് തട്ടിപ്പുകാരെയും എൻഡവർ കാറും പിടി കൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു . അതേ സമയം സമാനമായ രീതിയിൽ നിരവധി തട്ടിപ്പു കേസുകൾ സംസ്ഥാനത്ത് ഉടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പെട്രോൾ പമ്പ് ഉടമകളും ജീവനക്കാരും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.