അയിലറ: വിളനഷ്ടമുൾപ്പെടെയുള്ള കാർഷിക നഷ്ടങ്ങളുടെ അപേക്ഷകൾ സ്വീകരിച്ച് തീർപ്പ് കല്പിക്കുന്നതിന് കാർഷിക കടാശ്വാസ കമ്മീഷന് നിർദ്ദേശം നൽകണമെന്ന് കേരള കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിയേൽ വിളക്കുപാറ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കടാശ്വാസം സംബന്ധിച്ച് കാർഷിക കടാശ്വാസ കമ്മീഷൻ 2016 ന് മുമ്പുള്ള സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പരാതികൾ മാത്രം സ്വീകരിക്കുന്ന നടപടി അപലപനീയമാണെന്ന് കേരള കർഷക കോൺഗ്രസ് ആരോപിച്ചു.

2018 ലെ മഹാപ്രളയവും 2020 ലെ കോവിഡ് മഹാമാരിയും മൂലം കാർഷിക രംഗത്തുണ്ടായ തകർച്ചയും തളർച്ചയും തുടർന്നുണ്ടായ കഷ്ട നഷ്ടങ്ങൾ കാരണം പല കർഷകരും ആത്മഹത്യയുടെ വക്കിലാണ്. സർക്കാർ സംഭരിച്ച നെല്ലിന്‍റെ വില സമയത്ത് നൽകാതിരിക്കുക, റബറിന് സർക്കാർ പ്രഖ്യാപിച്ച വില ലഭിക്കാതിരിക്കൂക, വന്യമൃഗശല്യം മൂലം കൃഷി നഷ്ടപ്പെടുക, പരിചയ സമ്പന്നരായ കർഷക തൊഴിലാളികളുടെ അപര്യാപ്തത, അന്യായമായ കൂലി വർധന,

ഇവയൊക്കെക്കൊണ്ട് ബാങ്കുകളിൽ നിന്നും വായ്പ എടുത്തിട്ടുള്ള കർഷകർ സമയത്ത് വായ്പ തിരിച്ചടക്കാൻ കഴിയാത്തതുമൂലമുള്ള ആത്മഹത്യ, ബാങ്കുകളുടെ ജപ്തി ഭീഷണി ഇവയൊക്കെ തരണം ചെയ്യാൻ കഴിയാതെ കേരളത്തിലെ കർഷക സമൂഹം ഭീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും ഡാനിയേൽ വിളക്കുപാറ നിവേദനത്തിൽ പറഞ്ഞു.