കണ്ടറ: പെരിനാട് ആയുർവേദ ആശുപത്രിക്കുറീത്തുവച്ച് പ്രതിഷേധിച്ച് ബിജെപി. കോടികൾ ചെലവഴിച്ച് നിർമിച്ച പെരിനാട് ആയുർവേദ ആശുപത്രിയിൽ ഇതുവരെ ഒരു രോഗിക്ക് പോലും ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.

മുപ്പത് കിടക്കകളോടെ കിടത്തി ചികിത്സ നടത്താൻ യോഗ്യമായ കെട്ടിടം മന്ത്രി അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇന്നേവരെ ആശുപത്രി കെട്ടിടത്തിൽ ഒരു രോഗിക്ക് പോലും ചികിത്സ നൽകാൻ കഴിയാത്തത് ഇടത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

പഞ്ചായത്ത് സമിതി അധ്യക്ഷൻ ഷാജുമോന്‍റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ബിജെപി സംസ്ഥാനസമിതിയംഗം വെള്ളിമൺ ദിലീപ് ഉദ്ഘാടനം ചെയ്തു.

ജില്ലാജനറൽ സെക്രട്ടറി ഇടവട്ടം വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മഠത്തിൽ സുനിൽ, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രുതി എന്നിവർ പ്രസംഗിച്ചു.

മെമ്പർമാരായ വിജയലക്ഷ്മി, സുനിൽകുമാർ, സ്വപ്ന, രമ്യ എന്നിവർ പ്രകട നത്തിന് നേതൃത്വം നൽകി.