എഴുകോൺ : കൊല്ലം തിരുമംഗലം ദേശീയപാതയോരത്ത് മരം വീഴുന്നത് തുടർക്കഥയായി. ദേശീയപാതയിൽ എഴുകോണിനും ചീരങ്കാവിനും മധ്യേ പെട്രോൾ പമ്പിനുസമീപം രണ്ടുദിവസം മുന്പാണ് പുലർച്ചെ യൂക്കാലി മരം റോഡിന് കുറുകെ വീഴുന്നത്.

തൊട്ടുപിന്നാലെ ഇന്നലെ രാവിലെ തേക്ക് മരം റോഡിന് കുറുകെ കടപുഴകി നിലം പൊത്തി. നിരന്തരം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മെയിൻ റോഡിലാണ് അടിക്കടിയുള്ള ഈ മരം വീഴ്ച.

തേക്ക് മരം വീഴുമ്പോൾ തല നാരിഴയ്ക്കാണ് ഒരു ഇരുചക്രവാഹന യാത്രക്കാരൻ രക്ഷപ്പെട്ടത്. സമീപത്തായി കെഎസ്ഇബി ഓഫീസ് ഉള്ളതിനാലും ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാലും വലിയ ദുരന്തം ആണ് ഒഴിവായത്.

റെയിൽവേ സ്റ്റേഷൻ മുതൽ എസ്ബിഐക്ക് എതിർവശം വരെയുള്ള വളവ് വരെ അനേകം മരങ്ങൾ ഭീഷണിയായി നിൽക്കുന്നുണ്ട്.