ഓഹരി വ്യാപാരത്തിന്റെ മറവിൽ തട്ടിപ്പ് : സംഘത്തിലെ പ്രധാനി പിടിയിൽ
1575296
Sunday, July 13, 2025 6:37 AM IST
കൊല്ലം: ഓഹരി വ്യാപാരത്തിന്റെ മറവിൽ കൊട്ടിയം സ്വദേശിയിൽ നിന്നും 15 ലക്ഷത്തിലധികം രൂപ തട്ടിയ സംഘത്തിൽ ഉൾപ്പെട്ട ആൾ കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിൽ. എറണാകുളം പോണേക്കര മീഞ്ചിറ റോഡിൽ ഗ്ളോറിയ ഭവനിൽ ജോൺസൺ (51) ആണ് പിടിയിലായത്.
ഓഹരി വ്യാപാരത്തിന്റെ വിശദമായ പരിശീലനം ലഭ്യമാണെന്ന ഫേസ്ബുക്ക് പരസ്യത്തിൽ വിശ്വസിച്ച് ബന്ധപ്പെട്ടതോടെ തട്ടിപ്പ് സംഘാംഗങ്ങൾ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും തുടർന്ന് ഓഹരി വ്യാപാ രത്തേക്കാൾ മികച്ചത് ബ്ലോക്ക് ട്രേഡിംഗും ഇൻസ്റ്റിട്യൂഷണൽ ട്രേഡിംഗും ആണെന്നും ഇതിലൂടെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പണം ഉണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഇതിനായുള്ള പരിശീലനം നൽകിയ ശേഷം ഓഹരി വ്യാപരത്തിനായുള്ള എല്ലാ നിർദേശങ്ങളും നൽകാമെന്നായിരുന്നു സംഘം വാഗ്ദാനം ചെയ്തിരുന്നത്.
യഥാർഥമായ ഒരു ഓഹരി വ്യാപാര പ്ലാറ്റ് ഫോമി ന്റെ പേരിലുള്ള വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് വിശ്വാസം നേടിയെടുത്ത് ബ്ലോക്ക് ട്രേഡിംഗ് ചെയ്യാനെന്ന പേരിൽ പ്രതികളുടെ നിർദേശപ്രകാരം പല തവണകളായി 15 ലക്ഷത്തിലധികം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയായിരുന്നു.
എന്നാൽ പിന്നീട് നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ പിൻവലിക്കാൻ കഴിയാതെ വന്നതോടുകൂടിയാണ് തട്ടിപ്പാണെന്ന് മനസിലാക്കി കൊല്ലം സിറ്റി സൈബർ പോലീസിൽ പരാതി എത്തുന്നത്. പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ തട്ടിയെടുത്ത തുക പല അക്കൗണ്ടുകൾ കൈമാറിയതായും ഈ തുകയിലെ ഒരു ഭാഗം എറണാകുളം സ്വദേശിനിയായ യുവതിയുടെ അക്കൗണ്ട് വഴി പൻവലിച്ചതായും കണ്ടെത്തി. അക്കൗണ്ട് ഉടമയെ ചോദ്യം ചെയ്തതിൽ നിന്നും യുവതിയുടെ അക്കൗണ്ട് തട്ടിപ്പ് സംഘാംഗങ്ങൾ തന്ത്രപരമായി ഉപയോഗപ്പെടുത്തിയതാണെന്നും മനസിലാക്കാനായി.
തട്ടിപ്പ്സംഘത്തെ നിരീക്ഷിച്ച് വന്ന പോലീസ്, സമാന രീതിയിലുള്ള തട്ടിപ്പിന് പാലക്കാട് സ്വദേശികളായ ഹക്കീം, മുഹമ്മദ് ജാഫർ എന്നിവരെ പിടികൂടുകയായിരുന്നു. കൊല്ലം സിറ്റി സൈബർ പോലീസി െ ന്റ സഹകരണത്തോടെ നടന്ന അന്വേഷണത്തിൽ ഇവരുടെ ഫോണിൽ നിന്നും എറണാകുളം സ്വദേശിനിയായ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റും ലഭിച്ച പിറകെ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായ ജോൺസനെ പോലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിൽ നിന്നടക്കം നിരവധി ആളുകളുടെ കോടിക്കണക്കിന് രൂപ ഓൺലൈൻ തട്ടിപ്പിലൂടെ കവർന്നെടുത്ത അന്തർദേശീയ തട്ടിപ്പ് സംഘമായ കംബോടിയൻ തട്ടിപ്പ് സംഘത്തി െ ന്റ കേരളത്തിലെ മുഖ്യ കണ്ണികളാണ് ഹക്കീമും മുഹമ്മദ് ജാഫറും എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ തട്ടിയെടുക്കുന്ന തുക സാധാരണക്കാരായ പലരുടേയും അക്കൗണ്ടുകളിലൂടെ പിൻവലിച്ച് എടുക്കുന്നതാണ് ഇവരുടെ രീതി.
ഇതിനായി ഇടനിലക്കാരെ ഉപയോഗിച്ച് നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗപ്പെടുത്തുകയായിരുന്നു.