പുതിയ ബ്ലോക്കിന്‍റെ കെട്ടിടനിർമാണം പൂർത്തീകരിച്ചു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ കാർഡിയോളജി ബ്ലോക്ക് ഏർപ്പെടുത്തുന്നു. നിലവിലെ കാർഡിയോളജി-കാർഡിയോ തൊറാസിക്ക് വിഭാഗത്തോട് ചേർന്നാണ് പുതിയ ബ്ലോക്കിന്‍റെ നിർമാണം നടത്തിയിരിക്കുന്നത്.

മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിന്‍റെ ചികിത്സാ മികവ് കണക്കിലെടുത്തും നൂതന ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്‍റെയും ഭാഗമാ‍യാണ് നബാഡ് അനുവദിച്ച 36 കോടി ചെലവഴിച്ച് പുതിയ കാർഡിയോളജി ബ്ലോക്ക് ആരംഭിക്കുന്നത്.

നാലു നിലകളുള്ള ബിൽഡിംഗിന്‍റെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഇനി നൂതന ചികിത്സാ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും ഏർപ്പെടുത്തണം. ഇവിടെ 28 തീവ്രപരിചരണ യൂണിറ്റുകളും മൂന്ന് ശസ്ത്രക്രിയാ വിഭാഗവും 200 കിടക്കകളുള്ള വാർഡും ഉണ്ടായിരിക്കും. വിഐപി മുറികൾക്ക് പുറമേ പേ വാർഡുകൾ ഏർപ്പെടുത്താനും ആലോചനയുണ്ട്.

ഓക്സിജൻ, ലാബ് സംവിധാനവും ഉണ്ടായിരിക്കും. ബ്ലോക്കിൽ ഉടൻ ചികിത്സ ആരംഭിക്കാവുന്ന തരത്തിൽ ത്വരിത ഗതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.