കടുത്തുരുത്തി: മാന്‍വെട്ടത്തെ വീടിന്‍റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 32 പവന്‍ സ്വര്‍ണവും 25,000 രൂപയും മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം വടക്കേവിള അയത്തില്‍ പുത്തന്‍വിള വീട്ടില്‍ നജീമുദീന്‍ (52) നെയാണ് കടുത്തുരുത്തി പോലീസ് പിടികൂടിയത്.

തിരുവനന്തപുരം ബീമാപ്പള്ളിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ഒറ്റപ്പാലത്തെ ഒരു വീട്ടില്‍നിന്ന് എട്ടര പവന്‍ സ്വര്‍ണവും 25,000 രൂപയും പാലക്കാട് വടക്കഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് ഒരു വീട്ടില്‍ നടത്തിയ മോഷണത്തിനിടെ രണ്ട് വാച്ചുകളും കവര്‍ന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

മാന്‍വെട്ടത്തെ മോഷണ ദിവസത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍നിന്ന് മഴക്കോട്ടിട്ട ഒരാള്‍ പോകുന്നത് കണ്ടിരുന്നു. ഇയാളുടെ ദൃശ്യം വ്യക്തമല്ലായിരുന്നു. കുറുപ്പന്തറ കവലയിലെത്തി ഓട്ടോറിക്ഷയില്‍ ഇയാള്‍ കയറി കുറവിലങ്ങാട് ഇറങ്ങി. ഇങ്ങനെ ഒരാള്‍ പുലര്‍ച്ചെ വന്ന് ഓട്ടം വിളിച്ചിരുന്നതായി ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.

കുറവിലങ്ങാടുനിന്ന് ബസില്‍ കയറിപ്പോയ ഇയാളുടെ സാന്നിധ്യം കൂത്താട്ടുകുളത്തും പിന്നീട് വടക്കന്‍ പറവൂരിലും പോലീസ് സംഭവ ദിവസം കണ്ടെത്തി. സംഭവദിവസം ഏറ്റുമാനൂരില്‍ വരെ താന്‍ വന്നിരുന്നതായും മോഷണം നടത്താനായി ശ്രമിച്ചെങ്കിലും ഒരിടത്തും കയറാനായില്ലെന്നും നജീമുദീന്‍ പോലീസിനോട് പറഞ്ഞു.

ബുധനാഴ്ച നജീമുദീനെ വടക്കഞ്ചേരി പോലീസിന് കൈമാറിയതായി കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ്. റെനീഷ് പറഞ്ഞു.

കസ്റ്റഡിയിലാകുന്നത് 22 ദിവസത്തിന് ശേഷം

കഴിഞ്ഞ മേയ് 31-ന് രാത്രിയിലാണ് മാന്‍വെട്ടം നെടുതുരുത്തി മ്യാലില്‍ എന്‍.ജെ. ജോയിയുടെ വീട്ടില്‍ മോഷണം നടന്നത്. ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ ചികിത്സാവശ്യത്തിനായി ഏറ്റുമാനൂര്‍ കാരിത്താസ് ആശുപത്രിയിലായിരുന്നു.

ജൂണ്‍ ഒന്നിന് രാവിലെ പത്തിന് ജോയി വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ മുന്‍വശത്തെ വാതിലിന്‍റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണുന്നത്. അലമാരയുടെ അടിവശത്തെ അറയില്‍ സൂക്ഷിച്ചിരുന്ന ഭാര്യയുടെയും മകളുടെയും മരുമകന്‍ ബിനുവിന്‍റെയും മാല, വള, കമ്മല്‍, മോതിരങ്ങള്‍ ഉള്‍പ്പെടെയുള്ള 32 പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

ഇതിനൊപ്പമുണ്ടായിരുന്ന 25,000 രൂപയും നഷ്ടപ്പെട്ടു. ജോയിയുടെ സമീപത്തെ വീട്ടില്‍ താമസക്കാരില്ല. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.