ചങ്ങനാശേരി: വാഴപ്പള്ളിയില്‍ തെരുവുനായ പേവിഷബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വാഴപ്പള്ളിയിലും സമീപപ്രദേശങ്ങളിലുമായി 54 തെരുവുനായ്കളെ പിടികൂടി പേവിഷ പ്രതിരോധ കുത്തിവയ്പിനു വിധേയമാക്കി.

ചങ്ങനാശേരി നഗരസഭയുടെയും ഗവൺമെന്‍റ് വെറ്റിനറി പോളിക്ലിനിക്കിന്‍റെയും ആഭിമുഖ്യത്തിലാണ് കുത്തിവയ്പ് നടത്തിയത്.രണ്ട് നായപിടിത്തക്കാര്‍ നായ്ക്കളെ വലയില്‍ കുരുക്കി. രണ്ടു ഡോക്ടര്‍മാര്‍ ഇവയ്ക്കു കുത്തിവയ്പ് നൽകി. താലൂക്ക് കോഓര്‍ഡിനേറ്റര്‍ ഡോ. ഷിജോ ജോസ്, ഡോ. നയന്‍താര എന്നിവര്‍ നേതൃത്വം നല്‍കി.

നഗരസഭ ചെയര്‍പേഴ്‌സൺ കൃഷ്ണകുമാരി രാജശേഖരന്‍, വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ വിഷ്ണുദാസ്, അഡ്വ. ശിവകുമാര്‍, ഗീതാ അജി, റെജി കേളമ്മാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് നഗരസഭയും ഇതര തദ്ദേശ സ്ഥാപനങ്ങളും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.