പാലാ: ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാത വീതികൂട്ടി ആധുനികവത്കരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും വര്‍ധിക്കുമ്പോള്‍ അധികൃതരും ജനപ്രതിനിധികളും ഉറക്കം നടിക്കുകയാണെന്ന ആക്ഷേപം ഉയരുകയാണ്.

ഏറ്റുമാനൂര്‍-പാലാ-ഈരാറ്റുപേട്ട റോഡ് നാലു വരിയാക്കുന്നതിന്‍റെ പ്രാരംഭ പ്രവൃത്തികള്‍ക്കായി 2016-17 വര്‍ഷത്തിലെ കേരളാ ബജറ്റില്‍ 20 കോടി രൂപയുടെ ഫണ്ട് മാറ്റി വച്ചിരുന്നു. ഒന്‍പതു വര്‍ഷങ്ങളായിട്ടും യാതൊരു നടപടികളും പുരോഗമിച്ചിട്ടില്ല. മുത്തോലി-ഭരണങ്ങാനം ബൈപാസ് റോഡ് നിര്‍മാണ പദ്ധതിയും ഫണ്ട് ലഭ്യമാകാത്തതിനാല്‍ പ്രതിസന്ധിയാണ്.

ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ വാഹനാപകടങ്ങള്‍ ആശങ്കാജനകമായി ഉയരുകയാണ്. ഗതാഗതക്കുരുക്കിലകപ്പെട്ട് സമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പൊതുജനങ്ങള്‍.

പനയ്ക്കപ്പാലം, മേരിഗിരി എന്നിവിടങ്ങളിലെ അപകടവളവുകള്‍ നിവര്‍ത്തണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. പ്രധാന ജംഗ്ഷനുകളിലെ ട്രാഫിക് ബ്ലോക്ക് വളരെയേറെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ഓടകളും നടപ്പാതകളും പല സ്ഥലങ്ങളിലുമില്ല. റോഡില്‍ വെള്ളക്കെട്ട്, വീതിക്കുറവ്, അലൈന്‍മെന്‍റില്‍ പാളിച്ച, അപകടകരമായ വളവുകള്‍, സ്ഥിരം അപകട മേഖലകളില്‍ ശാസ്ത്രീയ പരിഹാരങ്ങളുടെ അഭാവം, അനധികൃത പാര്‍ക്കിംഗ്, പുറമ്പോക്ക് കൈയേറ്റങ്ങള്‍, പ്രധാന ജംഗ്ഷനുകളില്‍ ഗതാഗതക്കുരുക്ക്, റോഡ് സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചകള്‍, കെഎസ്ഇബി പോസ്റ്റുകള്‍, മരങ്ങള്‍ എന്നിവ റോഡിലേക്ക് ഇറങ്ങി നില്‍ക്കുന്നത്, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ബസ് ബേകളുടെ അഭാവം എന്നിങ്ങനെ നിരവധിയായ പ്രശ്‌നങ്ങള്‍ നാളിതു വരെയായിട്ടും പരിഹരിച്ചിട്ടില്ല.

ഭാവിയിലെ വാഹനപ്പെരുപ്പം മുന്‍കൂട്ടി കണ്ട് ഏറ്റുമാനൂര്‍-പാലാ ഈരാറ്റുപേട്ട പാതയെ നാലു വരിയാക്കണമെന്നും ഓടകളും നടപ്പാതയും പ്രധാന ജംഗ്ഷനുകളില്‍ റോഡ് കുറുകെ കടക്കാന്‍ മേല്‍പ്പാലങ്ങളും നിര്‍മിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.