കോട്ടയം: സ്റ്റാര്‍ ജംഗ്ഷനിലെ കലുങ്ക് നിര്‍മാണം നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിനിടയാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നഗരത്തെ കുരുക്കുന്നത്. ഇപ്പോള്‍ ഒരു സൈഡിലെ കലുങ്ക് പൂര്‍ത്തിയാക്കി മറുവശത്തെ നിര്‍മാണം തുടങ്ങിയിരിക്കുകയാണ്. രാവിലെ തുടങ്ങുന്ന കുരുക്ക് രാത്രിവരെ നീളുകയാണ്. നഗരത്തിലേക്ക് എത്തുന്ന റോഡില്‍ കിലോമീറ്ററോളം കുരുങ്ങി വാഹനങ്ങള്‍ കിടക്കുകയാണ്. ആംബുലന്‍സുകള്‍പോലും കുരുക്കില്‍പ്പെടുകയാണ്.

ഗതാഗത നിയന്ത്രണമോ മുന്നറിയിപ്പോ ഇല്ലാതെയാണ് കലുങ്ക് നിര്‍മാണം ആരംഭിച്ചത്. കലുങ്ക് നിര്‍മാണം നടക്കുന്നിടത്ത് റോഡിന്‍റെ ഒരു ഭാഗത്തുകൂടി മാത്രമാണ് ഗതാഗതം. മറുഭാഗത്ത് പണി പൂര്‍ത്തിയായെങ്കിലും ഇവിടെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗവും റോഡും തമ്മില്‍ ഉയരവ്യത്യാസമുണ്ട്.

അതിനാല്‍ വാഹനങ്ങള്‍ ഇവിടെ സാവധാനമാണു കടന്നുപോകുന്നത്. കുരുക്ക് രൂക്ഷമായതോടെ ട്രാഫിക്‌പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. പ്രസ് ക്ലബിനു താഴെ ഭാഗത്തുനിന്നു സ്റ്റാര്‍ ജംഗ്ഷനിലേക്കുള്ള ആദം ടവര്‍ റോഡ് പോലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇതിലൂടെ വാഹനങ്ങള്‍ എത്തിയാല്‍ കുരുക്ക് കൂടുമെന്നതിനാലാണു വഴി ബ്ലോക്ക് ചെയ്തിരിക്കുന്നത്.

കുരുക്ക് ഒഴിവായിപ്പോകാന്‍

•കോടിമതയില്‍നിന്ന് എംജി റോഡുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാം.
• ചിങ്ങവനം, നാട്ടകം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ക്ക് സിമന്‍റ് കവലയില്‍നിന്നു തിരിഞ്ഞ് പാറേച്ചാല്‍ ബൈപാസുവഴി തിരുവാതുക്കല്‍-അറുത്തുട്ടി ജംഗ്ഷനിലെത്തി പോകാം. മെഡിക്കല്‍ കോളജിലേക്കും കുമരകം ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് ഈ വഴി എളുപ്പമാണ്.
•നാട്ടകത്തുനിന്നു കെകെ റോഡിലേക്കുള്ള ചെറുവാഹനങ്ങള്‍ക്ക് മണിപ്പുഴയില്‍നിന്ന് ഈരയില്‍ക്കടവുവഴി കഞ്ഞിക്കുഴിയിലേക്ക് പോകാം. വലിയ വാഹനങ്ങള്‍ക്ക് മണിപ്പുഴ ജംഗ്ഷനില്‍നിന്ന് കടുവാക്കുളം-കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്താം.
•കെകെ റോഡില്‍നിന്നു ചങ്ങനാശേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് കഞ്ഞിക്കുഴി, ദേവലോകം കടുവാക്കുളംവഴി പോകാം.