കുറവിലങ്ങാട്: ആടിയും പാടിയും പ്രാർഥിച്ചും ആഘോഷിച്ച കുട്ടിക്കൂട്ടത്തിലേക്ക് ആശംസകളുമായി ആർച്ച്പ്രീസ്റ്റും മുതിർന്ന തലമുറയും. അയൽവീടുകളിലെ കുട്ടികളാണ് അവധി ദിനത്തെ ആഘോഷമാക്കി സംഗമിച്ചത്. കളിചിരികളും വർത്തമാനവുമായി ഒത്തുകൂടിയ കുട്ടിക്കൂട്ടത്തിന് ഭക്ഷണവും അറിവും പകർന്ന് മുതിർന്ന തലമുറയുമെത്തി.

മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകയിലെ രണ്ടാം വാർഡിലെ വിശുദ്ധ ഇരണേവൂസ് കൂട്ടായ്മയിലെ കുട്ടികളാണ് ഒരുമിച്ച് ചേർന്നത്. മൂന്ന് വയസുമുതലുള്ള കുട്ടികൾ സംഗമത്തിന്‍റെ ഭാഗമായി. നാല്പതോളം വീടുകളിൽനിന്നായി കുരുന്നുകളടക്കം അൻപതോളം പേരെത്തിയെന്നത് സംഗമത്തെ ശ്രദ്ധേയമാക്കി.

സിസ്റ്റർ മെൽബി, ലിജോ മുക്കത്ത് എന്നിവർ കുട്ടികളുമായി സംവദിച്ചു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, അസി. വികാരി ഫാ. പോൾ കുന്നുംപുറത്ത്, ബോബിച്ചൻ നിധീരി, ഷൈജു പാവുത്തിയേൽ, ജിജോ വടക്കേടം, റെന്നി ആശാരിപറമ്പിൽ, എം.വി. ജോൺ, ലിസി മാമ്മച്ചൻ, രാജു ആശാരിപറമ്പിൽ തുടങ്ങിയവർ മാതാപിതാക്കൾക്കൊപ്പം കുട്ടികൾക്ക് ആശംസകളുമായി സംഗമത്തിലെത്തി. ഇതൾ 2025 എന്ന പേരിലുള്ള കുട്ടിക്കൂട്ടത്തിന്‍റെ തുടർപ്രവർത്തനങ്ങൾക്കായി ബേസിൽ ജിജോ വടക്കേടത്ത്, എയ്ഞ്ചലീന ജോമി നരിവേലിൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചു.