എരുമേലി: പടിക്കെട്ട് കയറുമ്പോൾ തലയിൽ കോൺക്രീറ്റ് കഷണങ്ങൾ അടർന്നുവീഴാതിരുന്നാൽ ഭാഗ്യം. എരുമേലി തെക്ക് വില്ലേജ് ഓഫീസിലേക്കുള്ള പടിക്കെട്ടിൽ കഴിഞ്ഞ ദിവസം മേൽക്കൂരയിൽനിന്ന് അടർന്നുവീണത് കട്ടിയുള്ള കോൺക്രീറ്റ് കഷണങ്ങളാണ്. അടർന്നുവീഴുമ്പോൾ പടിക്കെട്ടിൽ ആരുമില്ലായിരുന്നതിനാൽ അപകടമൊഴിവായി.

എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പഞ്ചായത്ത്‌ ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ടാമത്തെ നിലയിലാണ് വില്ലേജ് ഓഫീസ്. പൊതുമരാമത്ത് സെക്‌ഷൻ ഓഫീസ്, പഞ്ചായത്ത്‌ ലൈബ്രറി എന്നിവയാണ് വില്ലേജ് ഓഫീസിനടുത്ത് രണ്ടാമത്തെ നിലയിൽ പ്രവർത്തിക്കുന്നത്. ഇവിടേക്ക് രണ്ടു ഭാഗത്തുനിന്നും പടിക്കെട്ടുണ്ട്. രണ്ടിടത്തും മേൽക്കൂരയിലെ കോൺക്രീറ്റ് അടർന്നുവീണുകൊണ്ടിരിക്കുകയാണ്.

കെട്ടിടം ദുർബലമായ അവസ്ഥയിലാണ്. നേരത്തേ മേൽക്കൂരയിലെ കോൺക്രീറ്റ് ചോർന്നൊലിക്കുന്ന നിലയിലായിരുന്നു. ഇതു പരിഹരിക്കാൻ റൂഫിംഗ് നടത്തിയെങ്കിലും ചോർച്ച പൂർണമായും പരിഹരിച്ചിട്ടില്ല. മുമ്പ് ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെമേൽ മേൽക്കൂരയുടെ കോൺക്രീറ്റ് കഷണങ്ങൾ വീഴുന്ന സ്ഥിതിയായിരുന്നു. ഇത് മുൻനിർത്തിയാണ് റൂഫിംഗ് നടത്തിയത്.

ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം ദുർബലാവസ്ഥയിലായിട്ട് നാളുകളായി. പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമിക്കാൻ പഞ്ചായത്ത്‌ ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ നടപടികളായിട്ടില്ല. പൊളിച്ചുനീക്കിയാൽ കൂടുതൽ സൗകര്യവും ബസ് പാർക്കിംഗ് സ്ഥലം വർധിപ്പിക്കാനും ഉതകുന്ന നിലയിൽ ബസ് സ്റ്റാൻഡും പുതിയ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടവും നിർമിക്കാനാകും.