കോട്ടയം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്‍റെ ഉജ്വലവിജയം കോട്ടയത്തും യുഡിഎഫ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി. പടക്കം പൊട്ടിച്ചും മധുരപലഹാരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷമാക്കി. തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ ആഹ്ലാദപ്രകടനം നടത്തി.

യുഡിഎഫ് ചെയര്‍മാന്‍ ഇ.ജെ. ആഗസ്തി, കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ജെയ്സണ്‍ ജോസഫ്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഫാറൂഖ് പാലപ്പറമ്പില്‍, പി.കെ. അബ്ദുല്‍സലാം, ഫിലിപ്പ് ജോസഫ്, എസ്. രാജീവ്, ഷാനവാസ് പാഴൂര്‍, സിസി ബോബി, അനീഷ് വരമ്പിനകം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇത്തവണയും കാപ്പന്‍റെ
പ്രവചനം തെറ്റിയില്ല

പാലാ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി കളത്തിലിറങ്ങിയ മാണി സി. കാപ്പന്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന് ആദ്യഘട്ട സന്ദര്‍ശനത്തില്‍ത്തന്നെ പ്രവചിച്ചിരുന്നു. പിന്നീട് മണ്ഡലത്തിലെത്തി ആറു ദിവസം താമസിച്ച് കുടിയേറ്റ മേഖലകളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞു.

തന്‍റെ തെരഞ്ഞെടുപ്പിലും തൃക്കാക്കര, പാലക്കാട്, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും ഫലം പ്രവചിച്ച ആത്മവിശ്വാസത്തോടെ കാപ്പന്‍ ഉറച്ചുനിന്നു. സ്‌പോര്‍ട്സിലും സിനിമയിലും വലിയ കമ്പമുള്ള നിലമ്പൂര്‍ ജനത താരപരിവേഷത്തോടെയാണ് കാപ്പനെ വരവേറ്റത്.

വീടുകളില്‍ വോട്ടഭ്യര്‍ഥനയുമായി എത്തുമ്പോള്‍ ലഭിക്കുന്ന പ്രതികരണമാണ് പ്രവചനത്തിന്‍റെ അളവുകോല്‍. പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയില്‍ കണ്ട ആവേശവും കാപ്പന്‍റെ പ്രവചനത്തെ സ്വാധീനിച്ചു. നേതാക്കളായ ഡിജോ കാപ്പന്‍, സന്തോഷ് കാവുകാട്ട്, ജിമ്മി ജോസഫ്, ജോസ് വേരനാനി എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.

അഭിമാനപൂർവം
ചാണ്ടി ഉമ്മന്‍

കോട്ടയം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ വിജയത്തിനായി ടീം യുഡിഎഫില്‍ അഹോരാത്രം പണിയെടുത്തതില്‍ അഭിമാനിക്കുകയാണ് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അതേ തെരഞ്ഞെടുപ്പുതന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നയുടന്‍ നിലമ്പൂരിലെത്തിയ ചാണ്ടി ഉമ്മന്‍ പിന്തുടർന്നത്.

എടക്കര പഞ്ചായത്തില്‍ തന്നെ മൂവായിരത്തോളം വീടുകളിൽ കയറി അദ്ദേഹം വോട്ടഭ്യര്‍ഥന നടത്തി. തൊഴിലുറപ്പു തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ അടുത്ത് നേരിട്ടെത്തി സംസ്ഥാന സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങളും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും ബോധ്യപ്പെടുത്തിയായിരുന്നു പ്രചാരണം.

വീടുകള്‍ കയറിയിറങ്ങിയുള്ള ചാണ്ടി ഉമ്മന്‍റെ പ്രചാരണത്തിന് കോണ്‍ഗ്രസും യുഡിഎഫും വലിയ പ്രോത്സാഹനമാണ് നല്‍കിയത്. എടക്കര പഞ്ചായത്തിന്‍റെ ചുമതലയായിരുന്നു ചാണ്ടി ഉമ്മന്. ഇന്നലെ ആര്യാടന്‍ ഷൗക്കത്തിന്‍റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനും വോട്ടര്‍മാര്‍ക്ക് നന്ദി പറയാനും ചാണ്ടി ഉമ്മന്‍ എത്തിയിരുന്നു.