കോട്ടയം: സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ ഫേസ് രണ്ടിന്‍റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും ശുചിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സര്‍വേ ആരംഭിക്കും. ഗ്രാമീണ മേഖലയിലെ വീടുകള്‍, പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വൃത്തിയാണ് സര്‍വേയില്‍ പരിശോധിക്കുന്നത്. ഓരോ പഞ്ചായത്തിലെയും തെരഞ്ഞെടുക്കുന്ന 20 മുതല്‍ 30 വരെ വീടുകളില്‍ പരിശോധനാ ടീം നേരിട്ടെത്തി പരിശോധന നടത്തും.

വീടുകളില്‍ ശുചിത്വ സൗകര്യമുണ്ടോ, വെളിയിട വിസര്‍ജ്യമുക്തമാണോ, കൈകഴുകാനുള്ള സൗകര്യം, മാലിന്യ സംസ്‌കരണം, മലിനജലം എന്താണ് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. പഞ്ചായത്തുകളിലെ നിലവിലെ ജൈവ, അജൈവ ദ്രവമാലിന്യ സംസ്‌കരണ ഉപാധികളും അവയുടെ പ്രവര്‍ത്തനവും വിലയിരുത്തും.

ശൗചാലയ മാലിന്യ സംസ്‌കരണം, ജൈവമാലിന്യ സംസ്‌കരണത്തിനുള്ള ഗോബര്‍ധന്‍ ബയോഗ്യാസ് പ്ലാന്‍റ്, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്‍റ് യൂണിറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം പ്രത്യേകം പരിശോധിക്കും. പൊതു ഇടങ്ങളില്‍ എത്രത്തോളം വൃത്തിയുണ്ട്, മാലിന്യം വലിച്ചെറിയുന്നത് കുറവാണോ, മലിനജലത്തിന്‍റെ തോത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.

പൊതുജനങ്ങളില്‍നിന്ന് നേരിട്ട് അഭിപ്രായമറിയാന്‍ സിറ്റിസണ്‍ ഫീഡ്ബാക്ക് മൊബൈല്‍ ആപ്ലിക്കേഷനും (സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2025) ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ജനങ്ങള്‍ക്ക് നേരിട്ട് വിവരം നല്‍കാം. വൃത്തി കുറഞ്ഞ ഇടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള പദ്ധതികളും തയാറാക്കും.