കോട്ടയം: ജില്ലയില്‍ റേഷന്‍ മണ്ണെണ്ണ വിതരണം പുനരാരംഭിക്കാന്‍ കഴിഞ്ഞില്ല. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിയ മണ്ണെണ്ണ വിതരണം 20 മുതല്‍ പുനരാരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലയില്‍ ഒരിടത്തും നടപ്പായില്ല.

മണ്ണെണ്ണ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി കാര്‍ഡുടമകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റേഷന്‍ കടകളില്‍ എത്തിയെങ്കിലും നിരാശരായി മടങ്ങേണ്ടിവന്നു. താലൂക്ക് ഡിപ്പോകളില്‍ എത്തി റേഷന്‍ വ്യാപാരികള്‍ മണ്ണെണ്ണ എടുക്കാത്തതാണ് പ്രതിസന്ധിക്കു കാരണം. ജില്ലയിലെ ഒരു താലൂക്കില്‍ മാത്രമാണ് ഇപ്പോള്‍ മണ്ണെണ്ണ വിതരണം ചെയ്യുന്ന ഡീലറുള്ളത്.

മണ്ണെണ്ണ വിതരണം ചെയ്യുന്നതിനായി 10 രൂപ നിരക്കില്‍ കമ്മീഷന്‍ ലഭ്യമാക്കണമെന്നാണ് റേഷന്‍ വ്യാപാരി സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഏഴു രൂപ നിരക്കില്‍ കമ്മീഷന്‍ അനുവദിക്കാമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു. ഇതു റേഷന്‍ വ്യാപാര സംഘടനകള്‍ അംഗീകരിച്ചെങ്കിലും ധനകാര്യ വകുപ്പ് അംഗീകരിച്ചില്ല. വകുപ്പ് ആറു രൂപ കമ്മീഷന്‍ നല്‍കാമെന്ന് പറഞ്ഞത് റേഷന്‍ വ്യാപാര സംഘടനകളും അംഗീകരിച്ചിട്ടില്ല. ഇതോടെയാണ് വിതരണം പുനരാരംഭിക്കാന്‍ സാധിക്കാതെ വന്നത്.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനായി ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. മണ്ണെണ്ണ വാതില്‍പ്പടിയായി എത്തിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
യോജിക്കാതെ വ്യാപാരികള്‍

നിലവിലത്തെ സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ തന്നെ താലൂക്ക് തലങ്ങളിലുള്ള ഡിപ്പോകളിലെത്തി മണ്ണെണ്ണ കൊണ്ടുപോകണമെന്നാണ് പൊതുവിതരണ വകുപ്പിന്‍റെ നിര്‍ദേശം. തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ടാങ്കര്‍ ലോറികളില്‍ തന്നെ കൊണ്ടുപോകണമെന്നാണ് നിയമം. അല്ലാത്ത പക്ഷം പോലീസ് പിടികൂടി വന്‍തുക ഫൈന്‍ ഈടാക്കും. ടാങ്കര്‍ ലോറികളില്‍ മണ്ണെണ്ണ റേഷന്‍ കടകളിലേക്ക് എത്തിക്കാന്‍ ഭാരിച്ച ചെലവ് വരുമെന്നും അതിനാലാണ് കമ്മീഷന്‍ 10 രൂപ നിരക്കില്‍ ആവശ്യപ്പെടുന്നതെന്നുമാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.

റേഷന്‍ സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ നിരക്കില്‍ നിലവില്‍ വ്യാപാരികള്‍ക്കു കുടിശികയുമുള്ളതിനാല്‍ റേഷന്‍ മേഖലയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ആവശ്യപ്പെട്ട കമ്മീഷന്‍ അനുവദിക്കണമെന്നാണ് വ്യാപാരി സംഘടനകളുടെ നിലപാട്. കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ വിഹിതം 30 ന് മുന്‍പായി എടുത്തില്ലെങ്കില്‍ നഷ്ടമാകും. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ വിഹിതം ഏറ്റെടുക്കാന്‍ വൈകിയത് കാരണം കേന്ദ്രം വിഹിതം പിന്‍വലിച്ചിരുന്നു.