ചങ്ങനാശേരി: നഗരത്തില്‍ തെരുവുനായ പേവിഷബാധയേറ്റു ചത്തതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്നുമുതല്‍ പ്രതിരോധ കുത്തിവയ്പ് ആരംഭിക്കും. രണ്ട്, മൂന്ന്, 32, 35, 36, 37 വാര്‍ഡുകളിലെ തെരുവുനായ്ക്കള്‍ക്കാണ് കുത്തിവയ്പ് നടത്തുന്നത്. ഇന്നു രാവിലെ 6.30ന് നടപടികള്‍ ആരംഭിക്കും.

ഇതിനായി രണ്ടു നായപിടിത്തക്കാരും മൃഗസംരക്ഷണ വകുപ്പില്‍നിന്നുള്ള രണ്ടു ഡോക്ടര്‍മാരും എത്തും. നായപിടിത്തക്കാര്‍ വലയില്‍ വീഴ്ത്തുന്ന നായ്ക്കളെ ഡോക്ടര്‍മാര്‍ കുത്തിവച്ച് അതേ സ്ഥലത്തു തന്നെ വിടും.

ഒരു നായയെ പിടിക്കുന്നതിന് നായപിടിത്തക്കാരന് 500 രൂപ വീതവും വാഹനവും കുത്തിവയ്പിനുള്ള സിറിഞ്ച് തുടങ്ങിയ സാമഗ്രികളും നഗരസഭ നല്‍കും. പ്രതിരോധമരുന്ന് മൃഗസംരക്ഷണ വകുപ്പ് സൗജന്യമായി നല്‍കും. കഴിഞ്ഞ മാര്‍ച്ചില്‍ നഗരത്തിലെ 147 നായ്ക്കളെ പിടികൂടി നഗരസഭയുടെ നേതൃത്വത്തില്‍ പ്രതിരോധ കുത്തിവയ്പ് നടത്തിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വാഴപ്പള്ളി, കുറ്റിശേരിക്കടവ് ഭാഗങ്ങളില്‍ തെരുവുനായ എട്ടുപേരെ കടിച്ചിരുന്നു. നിരീക്ഷണത്തിനു വിധേയമായ ഈ തെരുവുനായ പിന്നീട് ചത്തു. സ്രവപരിശോധനയില്‍ ഈ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. തെരുവുനായ ശല്യത്തിനെതിരേ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.