കൊക്കയാർ: ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ പൊലിഞ്ഞ കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിൽ പാറമടലോബി വീണ്ടും സജീവമാകുന്നു. 2021 ഒക്ടോബർ 16നുണ്ടായ പ്രകൃതിദുരന്തത്തിൽ മാക്കോച്ചിയിലുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുട്ടിയടക്കം എട്ടുപേര്‍ മരിച്ചിരുന്നു.

ഇതേത്തുടർന്ന് പൂവഞ്ചിയിൽ പ്രവർത്തിക്കുന്ന പാറമടകൾക്കെതിരേ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. അന്നത്തെ ഉരുൾപൊട്ടലിനെത്തുടർന്ന് നിരവധി വീടുകള്‍ അപകടഭീഷണിയായി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും പൂവഞ്ചിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പാറമട പ്രവർത്തനമാരംഭിക്കാൻ നീക്കം നടക്കുന്നത്.

പാറമട അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ സംബന്ധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അറിയുന്നു. ഇതിനായി കഴിഞ്ഞ ദിവസം പോലീസ് അന്വേഷണം നടത്തി പരിസരവാസികളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. മേഖലയില്‍ നിലവില്‍ രണ്ട് പാറമടകള്‍ക്ക് അനുമതിയുണ്ടങ്കിലും പ്രവർത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതില്‍ ഒരു പാറമട അധികാരികളുടെ മൗനാനുവാദത്തില്‍ പ്രവര്‍ത്തിക്കുന്നതായും പറയപ്പെടുന്നു.

പ്രകൃതിലോല പ്രദേശ പട്ടികയിലുള്ള ഇവിടത്തെ പാറമടകള്‍ നാടിനെ ദോഷകരമായി ബാധിച്ചിരുന്നു. ഇതിനിടയിലാണ് അനധികൃത പാറമട പ്രവര്‍ത്തനവും പുതിയ പാറമടയുടെ അപേക്ഷയുമായി കൂടുതല്‍ പേര്‍ രംഗത്തു വന്നിരിക്കുന്നതും. ഇനിയൊരു ദുരന്തംകൂടി താങ്ങാൻ നാടിനു കഴിയില്ലെന്നും പാറമട ആരംഭിച്ചാൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.