വൈക്കം: മത്സ്യഫെഡിന്‍റെ വാഹനം മോഷ്ടിച്ച കേസിലെ പ്രതിക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ ആര്യാട് കനാൽ വാർഡ് പാലയ്ക്കലിൽ സന്തോഷ് പാസ്കലി(48) നാണ് രണ്ടു വർഷത്തേക്ക് കോടതി തടവുശിക്ഷ വിധിച്ചത്. 2022ലാണ് കേസിനാസ്പദമായ സംഭവം.

വൈക്കത്തഷ്ടമി ദിനത്തിൽ വൈക്കം മത്സ്യഫെഡിന്‍റെ ഓഫീസ് പോർച്ചിൽ കിടന്ന ബൊലേറോ ജീപ്പ് മോഷ്ടിച്ച് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കൊണ്ടുപോയി പൊളിച്ച് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. വൈക്കം എസ്എച്ച്ഒ അജ്മൽ ഹുസൈൻ, എസ്ഐ വി.എം. ജയ്മോൻ, സാബു ജോസഫ്, ജാക്സൺ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് തമിഴ്നാട്ടിലെത്തി വാഹനം പിടിച്ചെടുത്തെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.