കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു നടത്തുന്ന വൃക്ഷവത്കരണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായ ചങ്ങാതിക്കൊരുമരം പരിപാടിക്ക് ജില്ലയില്‍ നാളെ തുടക്കം കുറിക്കും.

ജില്ലയില്‍ പന്ത്രണ്ടാം തരംവരെയുള്ള എല്ലാ കുട്ടികളും സ്നേഹസമ്മാനമായി തങ്ങളുടെ സുഹൃത്തിനു വൃക്ഷത്തൈകള്‍ കൈമാറുന്നതാണു പരിപാടി. സ്വന്തം വീട്ടുപരിസരങ്ങളില്‍ താനെ കിളിര്‍ത്തുവന്ന വൃക്ഷത്തൈകള്‍ ഇതിനായി ഉപയോഗപ്പെടുത്താം.

മികച്ച തൈകള്‍ വാങ്ങിനല്‍കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കു ലിസ്റ്റ്ചെയ്തിട്ടുള്ള നഴ്സറികള്‍ 30 ശതമാനം വിലക്കുറവോടെ തൈകള്‍ ലഭ്യമാക്കും.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍ രാവിലെ 10നു താഴത്തുവടകര ഗവൺമെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കും.

വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. അനൂപ് അധ്യക്ഷത വഹിക്കും. പരിസ്ഥിതി പുനഃസ്ഥാപനം ലക്ഷ്യംവച്ച് ഹരിതകേരള മിഷന്‍റെ ഏകോപനത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഒരുതൈ നടാം പരിപാടിയില്‍ ജില്ലയില്‍ ഏഴരലക്ഷം വൃക്ഷത്തൈകളാണു നടുക.