കോട്ടയം: എംഡിഎംഎയുമായി ലഹരിവില്പന സംഘത്തിലെ ഇടനിലക്കാരനെ ലഹരിവിരുദ്ധ സ്‌ക്വാഡും കോട്ടയം ഈസ്റ്റ് പോലീസും ചേര്‍ന്നു പിടികൂടി. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കിരണ്‍ മനോജ് (24) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്നും 12 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 20 കിലോഗ്രാം കഞ്ചാവ് കൈവശം വയ്ക്കുന്നതിനു തുല്യമായ രാസലഹരിയാണ് ഇയാള്‍ കൈവശം വച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

ബംഗളൂരുവില്‍നിന്നാണ് ഇയാള്‍ എംഡിഎംഎ കോട്ടയത്ത് എത്തിക്കുന്നത്. തുടര്‍ന്ന് ഇവിടെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ചെറിയ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുകയാണ് പതിവ്. ഇതിന് വിദ്യാര്‍ഥികളും യുവാക്കളും അടങ്ങുന്ന ഒരു സംഘത്തെ ഇയാള്‍ നിയോഗിച്ചിരുന്നു. കൂട്ടാളികളുടെ ഈ സംഘത്തെ പിടികൂടാന്‍ ശ്രമം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ഒരു മാസം മുമ്പ് ഇയാളുടെ പ്രധാന കൂട്ടാളിയെ സമാനകേസില്‍ പിടികൂടിയിരുന്നു. തുടർന്നാണ് ഇയാളെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചത്. കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ. തോമസ്, ഈസ്റ്റ് എസ്എച്ച്ഒ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ പ്രവീണ്‍, മനോജ്, പ്രീതി, പ്രദീപ്, സീനിയര്‍ സിപിഒമാരായ രമേശന്‍, കഹാര്‍, കിഷോര്‍, ഡാന്‍സാഫ് ടീം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.