മണിമല: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണിമലയ്ക്കു സമീപം കറിക്കാട്ടൂരിൽ പ്രതിയുമായി പോയ പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. പത്തനംതിട്ട ചിറ്റാർ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇന്നലെ വൈകുന്നേരം കനത്ത മഴയിൽ തെന്നിമറിഞ്ഞത്.

വടക്കാഞ്ചേരിയിൽനിന്നു പ്രതിയുമായി ചിറ്റാർ പോലീസ് സ്റ്റേഷനിലേക്കു പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ പ്രതിയെ കൂടാതെ ഒരു എസ്ഐയും രണ്ടു പോലീസുകാരും ഉണ്ടായിരുന്നു. ഇവരിൽ ആർക്കും പരിക്കില്ല. കനത്ത മഴയിൽ ജീപ്പ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ജീപ്പിന്‍റെ ടയറുകൾ തേഞ്ഞുതീർന്ന നിലയിലാണ്. ഇതാണ് മഴയിൽ ജീപ്പ് തെന്നിമറിയാൻ കാരണമെന്ന് കരുതുന്നു.