കൊച്ചി: പ്രവര്‍ത്തനരഹിതമായ ഇലക്ട്രിക് ടോയ് കാര്‍ നല്‍കി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയില്‍ വ്യാപാരിക്കെതിരെ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പിഴ ശിക്ഷ വിധിച്ചു. ടോയ് കാര്‍ റിപ്പയര്‍ ചെയ്തു നല്‍കുകയോ അതിന്‍റെ വില തിരിച്ചു നല്‍കുകയോ ചെയ്യണം.

കൂടാതെ 4000 രൂപ നഷ്ടപരിഹാരവും വ്യാപാരി നല്‍കണമെന്നാണ് കമ്മീഷൻ ഉത്തരവിട്ടത്. എറണാകുളം വടവുകോട് സ്വദേശി അജേഷ് ശിവന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ക്രിസ്റ്റല്‍ ഫാഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് 2049 രൂപയ്ക്ക് തന്‍റെ കുട്ടിക്കായി വാങ്ങിയ റീചാര്‍ജ് ചെയ്യാവുന്ന ടോയ് കാര്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

2023 ഡിസംബറിലാണ് പരാതിക്കാരന്‍ ടോയ് കാർ വാങ്ങിയത്. കടയുടമ നല്‍കിയ നിര്‍ദേശപ്രകാരം മൂന്നു മണിക്കൂര്‍ റീചാര്‍ജ് ചെയ്തങ്കിലും കാര്‍ ഉപയോഗിച്ച് അഞ്ച് മിനിറ്റിനകം പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. ഇത് പലതവണ ആവര്‍ത്തിച്ചതോടെ പരാതിക്കാരന്‍ പ്രശ്‌നം കടയുടമയെ അറിയിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതോടെ കോടതിയെ സമീപിച്ചു.

45 ദിവസത്തിനകം ടോയ് കാര്‍ നന്നാക്കി നല്‍കുക അല്ലെങ്കില്‍ അതിന്‍റെ വില തിരിച്ചു നല്‍കണം. കൂടാതെ സേവനത്തിലെ പോരായ്മയ്ക്കടക്കം പരിഹാരമായി 3,000 രൂപയും കോടതി ചെലവായി 1,000 രൂപയും 45 ദിവസത്തിനകം നല്‍കണമെന്നുമാണ് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടത്.