കൊച്ചി: അഭിനേതാവിന് അഭിനയവും കലയുമായിരിക്കണം യഥാര്‍ഥ ലഹരിയെന്ന് ഗിന്നസ് പക്രു. ചലച്ചിത്രരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഗിന്നസ് പക്രുവിന് (അജയകുമാര്‍) എറണാകുളം പ്രസ് ക്ലബിന്‍റെ നേതൃത്വത്തില്‍ നല്‍കിയ ആദരവിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ മേഖലയില്‍ ലഹരി ഉപയോഗം തടയുന്നതിനായി സിനിമാ സംഘടനകളെല്ലാം കര്‍ക്കശമായ നിലപാടെടുത്തിട്ടുണ്ട്. ലഹരി ഉപയോഗത്തെ പ്രോല്‍സാഹിപ്പിക്കുന്ന ആരും തന്നെ കലാരംഗത്തില്ല. അത്തരം പ്രവണതകളില്‍ നിന്ന് കലാകാരന്മാര്‍ മാറിനില്‍ക്കാനും തിരിച്ചുവരാനും ശ്രദ്ധിക്കണം.

വിദ്യാലയങ്ങളിലേക്ക് വരെ ലഹരി കടന്നെത്തുന്ന കാലത്ത് അതിനെതിരെയുള്ള ശക്തമായ ബോധവല്‍ക്കരണവുമായി സിനിമാരംഗത്തുള്ളവര്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗിന്നസ് പക്രുവിനെ(അജയകുമാര്‍) പ്രസ് ക്ലബ് സെക്രട്ടറി എം. ഷജില്‍കുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ഗിന്നസ് പക്രുവിന്‍റെ പുതിയ സിനിമയായ 916 കുഞ്ഞൂട്ടനിലെ മറ്റ് അഭിനേതാക്കളായ ടിനി ടോം, രാകേഷ് സുബ്രഹ്മണ്യന്‍, നിയാ വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു.