കോതമംഗലം: കാറ്റിലും മഴയിലും താലൂക്കില്‍ മൂന്ന് വീടുകള്‍ക്കു കൂടി ഭാഗിക നാശം. പൂയംകുട്ടിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മുങ്ങിയ മണികണ്ഠന്‍ചാല്‍ ചപ്പാത്തിൽനിന്നും ഇന്നലെ വൈകിട്ടോടെയാണ് വെള്ളം ഇറങ്ങി ഗതാഗതം പുനരാരംഭിക്കാനായത്. മൂന്ന് ദിവസമായി ചപ്പാത്തില്‍ വെള്ളം കയറിയിരുന്നു. ബ്ലാവന ജങ്കാര്‍ കടത്ത് ഒരാഴ്ചയോളമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പുഴയില്‍ ജലനിരപ്പ് ക്രമാതീതവും ഒഴുക്കും ശക്തമായത് കാരണം ഇന്നലെ വഞ്ചിയില്‍ കൊണ്ടുപോകുന്നതും നിര്‍ത്തിവച്ചു.

പീണ്ടിമേട് ഭാഗത്ത്‌നിന്ന് ഒഴുകിയെത്തിയ കാട്ടുപോത്തിന്‍റെ ജഡം പൂയംകുട്ടി പുഴയിലൂടെ ഒഴുകി പെരിയാറിലെത്തി. ഭൂതത്താന്‍കെട്ട് ഡാമിലൂടെ താഴേക്ക് ഒഴുകി പോയതായി വനം അധികൃതര്‍ പറഞ്ഞു.

തൃക്കാരിയൂര്‍, ഇരമല്ലൂര്‍, മാരമംഗലം എന്നിവിടങ്ങളിലാണ് വീടുകള്‍ക്ക് നാശം സംഭവിച്ചത്. തൃക്കാരിയൂര്‍ ബേബി വിലാസം സി. സിന്ധുവിന്‍റെ രണ്ടാംനിലയിലെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയിലേക്ക് സമീപ പുരയിടത്തിലെ തേക്കുമരം ഒടിഞ്ഞ് വീണാണ് കേടുപാട് ഉണ്ടായത്. കവളങ്ങാട് പഞ്ചായത്തിലെ കുത്തുകുഴി മാരംമംഗലം മഠത്തികുടിയില്‍ എം.എസ്. സുനിലിന്‍റെ വീടിനോട് ചേര്‍ന്നുള്ള ശൗചാലയം ഇടിഞ്ഞുവീണാണ് നാശം ഉണ്ടായത്.

നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂര്‍ ചെട്ടുകുടി ഷെമീറിന്‍റെ വീടിന്റെ സംരക്ഷണഭിത്തിയും മുറ്റവും തകര്‍ന്നുവീണു. താലൂക്കില്‍ ഒരാഴ്ചക്കിടെ 21 വീടുകള്‍ക്കാണ് നാശം സംഭവിച്ചിട്ടുള്ളത്.

കുത്താട്ടുകുളം: കിഴക്കൻ മേഖലയിൽ തുടരുന്ന കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതം ദുസഹമാക്കി. ഇന്നലെ രാവിലെ മുതൽ കനത്ത മഴ പെയ്തെങ്കിലും കാറ്റുണ്ടായില്ല. കൂത്താട്ടുകുളം നടക്കാവ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വടകര ലിറ്റിൽ ഫ്ളവർ സ്കൂളിന് സമീപത്തായി വീടിന് തീ പിടിച്ചു. ഒരു മുറി കത്തി നശിച്ചിട്ടുണ്ട്. പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് കാലവർഷക്കെടുതി വിലയിരുത്തി.

കാലവർഷവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിനുമായി പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് യോഗം ചേർന്ന് ബ്ലോക്ക്, പഞ്ചായത്ത് ജനപ്രതിനിധികളും, അഗ്നിശമന രക്ഷാസേന, പോലീസ്, ആരോഗ്യം, കൃഷി, റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.