പറവൂർ: രാസ ലഹരിയും കഞ്ചാവുമായി മൂന്നു യുവാക്കളെ വടക്കേക്കര പോലീസ് പിടികൂടി. തൃശൂർ ദേശമംഗലം കിടങ്ങാട് സാജൻ (25), കുഴുപ്പിള്ളി പള്ളിപ്പുറം വടക്കേവീട്ടിൽ ആഷ്‌ലി (22), കുഴുപ്പിള്ളി കോൺവെന്‍റ് കവല കുരിശിങ്കൽ ഷിന്‍റോ (30) എന്നിവരാണ് അറസ്റ്റിലായത്.

പറവൂത്തറ കുമാരമംഗലം ക്ഷേത്രത്തിനു സമീപം ഷെമീർ എന്നയാൾ വാടകയ്ക്ക് നൽകിയിരുന്ന വീട്ടിൽ നിന്നാണ് എസ്ഐമാരായ എം.എസ്. ഷെറി, ടി.എസ്. ഗിരീഷ്, അബ്ദുൾ റസാഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച വൈകുന്നേരമാണ് പ്രതികളെ പിടികൂടിയത്. 0.7 ഗ്രാം എംഡിഎംഎയും, 50 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു.

വില്പനയ്ക്കായുള്ള ലഹരി മരുന്ന് സിപ്പ് ലോക്ക് കവറുകളിലാണ് സൂക്ഷിച്ചിരുന്നത്. പത്ത് മൊബൈൽ ഫോണുകളും, ഒരു ലാപ്പ്ടോപ്പും, 42500 രൂപയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ആറ് മാസത്തിലധികമായി ഈ വീട് കേന്ദ്രീകരിച്ച് ചില ദുരൂഹ പ്രവർത്തനങ്ങൾ നടക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

മൂന്ന് സ്ത്രീകളാണ് ഈ വീട്ടിൽ സ്ഥിരമായി താമസം. രാത്രിയിലും പകലും നിരവധി പേർ ഇവിടെയെത്തിയിരുന്നതായും സൂചനയുണ്ട്. എന്നാൽ ബുധനാഴ്ച പോലീസ് പരിശോധനയ്ക്കെത്തുമ്പോൾ ഇവർ മൂന്ന് പേരും വീട്ടിലുണ്ടായിരുന്നില്ല.

പോലീസെത്തുന്നതിന് തൊട്ടുമുമ്പ് കടന്ന് കളഞ്ഞ ഇതിൽ ഒരു സ്ത്രീയെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷം വിട്ടയച്ചതായാണ് സൂചന.