ആലുവ: അശോകപുരം അശോക കമ്പനിക്ക് പിൻവശം താമസിക്കുന്ന 24 കാരിയയും മൂന്ന് വയസുള്ള മകനെയും കാണാനില്ലെന്ന് പരാതി. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ പുലർച്ചെ രണ്ടോടെ വീടിന് മുന്നിൽ വന്ന ബൈക്കിൽ കയറി പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കോളനിപ്പടിയിലെത്തിയ ശേഷം അവിടെ നിന്നും ടാക്സി വിളിച്ച് കുട്ടിയുമായി ഇരുവരും കയറി പോകുന്ന ദൃശ്യവും ലഭിച്ചിട്ടുണ്ട്. ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയതായും വിവരമുണ്ട്.

അന്വേഷിക്കേണ്ടെന്ന് സൂചിപ്പിക്കുന്ന കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. കടുങ്ങല്ലൂർ സ്വദേശിയായ ഭർത്താവ് വിദേശത്താണ്. അവധിക്കെത്തിയ ഭർത്താവ് രണ്ടാഴ്ച്ച മുമ്പാണ് തിരികെ പോയത്. യുവതിക്കൊപ്പം പോയ യുവാവിനെകുറിച്ച് ആലുവ പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.