മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന രോഗികൾക്കായി സ്ഥാപിച്ച അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീൻ നാല് വർഷമായി പ്രവർത്തനരഹിതം. സൗജന്യമായി സ്കാൻ ചെയ്യാവുന്ന സൗകര്യമുണ്ടെങ്കിലും ഉപയോഗപ്പെടുത്താത്തതിന് കാരണം ജൂണിയർ കണ്‍സൾട്ടന്‍റ് റേഡിയോ ഡയഗ്നോസിസ് (റേഡിയോളജിസ്റ്റ്) തസ്തികയില്ലാത്തതാണ്.

തസ്തിക അനുവദിയ്ക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇത് സ്വകാര്യ സ്കാനിംഗ് കേന്ദ്രങ്ങളെ സഹായിക്കാനാണെന്ന് എൽഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

ഒരു റേഡിയോളജിസ്റ്റിനെ തൽക്കാലം ആശുപത്രിയിൽ നിയമിക്കാൻ നഗരസഭ തയാറായില്ല. ആശുപത്രിയിൽ ജൂണിയർ കണ്‍സൾട്ടന്‍റ് റേഡിയോളജിസ്റ്റിന്‍റെ തസ്തിക അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വീണ ജോർജിന് എൽഡിഎഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി നിവേദനം നൽകി.