കൊച്ചി: വിദേശത്ത് മാനുഫാക്ചറിങ് കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി പിടിയില്‍. പത്തനം തിട്ട അടൂര്‍ ചായലോട് മങ്കാട് മുണ്ടിയാമ്പളളിയില്‍ വീട്ടില്‍ അഭിജിത്തിനെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഹൈക്കോടതി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീം ഡെക്ക് എന്ന സ്ഥാപനം യൂറോപ്പില്‍ കമ്പനി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇടുക്കി സ്വദേശിയായ യുവാവില്‍ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപ വാങ്ങിയെടുത്ത് കബളിപ്പിച്ചെന്ന പരാതിയിൽ സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വിവരങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി കഴിഞ്ഞദിവസം എറണാകുളം നോര്‍ത്ത് ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കച്ചേരിപ്പടിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിക്ക് റിക്രൂട്ടിംഗ് നടത്തുന്നതിനുള്ള ലൈസന്‍സില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.