കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാകണമെങ്കില്‍ മാലിന്യം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് നിര്‍ത്തണമെന്ന് ഹൈക്കോടതി. മാലിന്യങ്ങള്‍ അടിഞ്ഞ് കാനകള്‍ അടഞ്ഞുപോകുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.

പ്ലാസ്റ്റിക് അടക്കം മാലിന്യം ഓടകളില്‍ നിക്ഷേപിക്കുന്നതില്‍ വീടുകളിലെ താമസക്കാരെ പോലെ കച്ചവടക്കാര്‍ക്കും വലിയ പങ്കുണ്ട്. മഴക്കാലമായതിനാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ വെള്ളത്തിലാവും. ഈ സാഹചര്യം തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കണമെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ പത്മ, ഹൈക്കോടതി ജംഗ്ഷനുകളിലടക്കം വലിയ വെള്ളക്കെട്ടുണ്ടായി. അടുത്തയാഴ്ച മഴ വീണ്ടും ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. എംജി റോഡ് ഇല്ലെങ്കില്‍ കൊച്ചിയില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. അതിനാല്‍, ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.