കൊച്ചി: മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ ഗൂഢാലോചന ആരോപിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് നടന്‍ പരാതി നല്‍കിയത്. ഉണ്ണി മുകുന്ദന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പരാതി. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം, നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാനരഹിതമാണ്. ഉണ്ണിയുടെ ട്രാക്ക് റിക്കോര്‍ഡ് എല്ലാവര്‍ക്കും അറിയാം. തന്നെ കൈയേറ്റം ചെയ്തതാണ് വിഷമിപ്പിച്ചത്. നിലവിലെ പോലീസ് അന്വേഷണത്തില്‍ തൃപ്തനാണെന്നും വിപിന്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്നാണ് വിപിന്‍ കുമാറിന്‍റെ പരാതി. മാര്‍കോയ്ക്ക് ശേഷം പുതിയ പടങ്ങള്‍ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീര്‍ക്കുകയാണെന്നും വിപിന്‍ ആരോപണം ഉയര്‍ത്തിയിരുന്നു. മര്‍ദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് നിലവില്‍ ഉണ്ണി മുകുന്ദനെതിരെ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ കൂടുതല്‍ ഗുരുതര വകുപ്പുകള്‍ ചുമത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മര്‍ദിച്ചെന്ന് വിപിന്‍ പറയുന്നത് അടിസ്ഥാനരഹിതമെന്നും തനിക്കെതിരെ നടക്കുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് ഇയാളുടെ പരാതിയെന്നുമാണ് ഉണ്ണി മുകുന്ദന്‍റെ പ്രതികരണം. നടനെ നോട്ടീസ് അയച്ച് വിളിപ്പിക്കുന്നതില്‍ പോലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.