കൊച്ചി: തമ്മാനം ഭാഗത്ത് നിര്‍മാണത്തിലിരിക്കുന്ന വില്ലയില്‍ നിന്നും ബാത്ത്‌റൂം ഫിറ്റിംഗ്‌സുകളും ഇലക്ട്രിക്കല്‍ വയറിംഗ് മെറ്റീരിയലുകളും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലധികം വിലവരുന്ന നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. തമിഴ്‌നാട് കരൂര്‍ സ്വദേശികളായ കണ്‍മണി (30), സീത (30), പാണ്ടി സെല്‍വി (26) എന്നിവരെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്.

ഈമാസം 18ന് രാവിലെ 11.45 ഓടെയാണ് പ്രതികള്‍ ആക്രി പെറുക്കാനെന്ന വ്യാജേന തമ്മനം ശിവാലയം റോഡിലുള്ള വില്ലയില്‍ അതിക്രമിച്ച് കയറി മുറിയില്‍ സൂക്ഷിച്ചിരുന്ന നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചത്.

ഇടക്കൊച്ചി സ്വദേശിയായ കരാറുകാരന്‍റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പ്രതികളിലേക്ക് എത്തിയത്. പ്രതികളായ നാടോടി സ്ത്രീകളെ ആലുവ മാര്‍ക്കറ്റിന് സമീപം ഫ്ലൈഓവറിന് താഴെ നിന്നാണ് കണ്ടെത്തിയത്. മോഷണ മുതലുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവ വില്പന നടത്തിയ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു.

പാലാരിവട്ടം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രൂപേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. തൊണ്ടി മുതലുകള്‍ കണ്ടെത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.