ആലുവ: പബ്ലിക് സ്ക്വയർ പൊതുജന പരാതി പരിഹാര അദാലത്തിലൂടെ അഞ്ച് പട്ടികജാതി കുടുംബങ്ങൾക്ക് പട്ടയമായി. കടുങ്ങല്ലൂർ പഞ്ചായത്ത് അദാലത്തിൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് പറവൂർ താലൂക്ക് ഓഫീസിൽ നിന്നാണ് പട്ടയം നൽകാൻ തീരുമാനമായത്. കളമശേരി നിയമസഭാ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മന്ത്രി പി. രാജീവ് നടത്തുന്ന അദാലത്തിന്‍റെ ഭാഗമായാണ് പരിഹാരമായത്.

കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം എരമം സ്വദേശികളായ എം.സി സജീവൻ, കെ.എൻ. ശ്രീകല, അമ്മിണി കാവലൻ, സാബു, ഉത്തമൻ എന്നിവർക്കാണ് പട്ടയം അനുവദിച്ചത്. വർഷങ്ങളായി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയപ്പകർപ്പ് ലഭിക്കാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലായിരുന്ന അഞ്ചു കുടുംബങ്ങൾക്കാണ് ഇതോടെ ആശ്വാസമായത്. പട്ടയം ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി പി.രാജീവ് വിതരണം ചെയ്യും.

ആറ് തദ്ദേശസ്ഥാപനങ്ങളിലുമായി ഇതുവരെ 1280 പരാതികളാണ് പബ്ളിക് സ്ക്വയറിൽ പരിഗണിച്ചത്. ഇതിൽ 908 എണ്ണം തീർപ്പാക്കി. അദാലത്ത് വേദിയിൽ ലഭിച്ച 372 പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് തേടി തീർപ്പാക്കാൻ മന്ത്രി പി.രാജീവ് നിർദേശം നൽകിയിട്ടുണ്ട്.