കുന്പളങ്ങി: കോൺഗ്രസ് പ്രവർത്തകർ കുമ്പളങ്ങി വഴി - പെരുമ്പടപ്പ് റോഡ് ഉപരോധിച്ചു. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനു വേണ്ടി തിരക്കേറിയ കുമ്പളങ്ങി വഴി-പെരുമ്പടപ്പ് റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് നന്നാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

അമൃത് പദ്ധതി വഴി കുടിവെള്ള കണക്ഷൻ നല്കുന്നതിനാണ് റോഡ് പൊളിച്ചത്. പൈപ്പ് സ്ഥാപിച്ചതിനു അഞ്ച് മാസം കഴിഞ്ഞിട്ടും റോഡ് നന്നാക്കുവാൻ പിഡബ്ല്യുഡി അധികൃതർ തയാറായിട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

റോഡിനായി കുഴിച്ച സ്ഥലത്ത് മഴയിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ അപകടങ്ങൾ ഏറുകയാണ്. സമീപമുള്ള സ്കൂളുകളിലേക്കും കുട്ടികൾക്ക് കടന്ന് വരാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അധികൃതരുടെ ശ്രദ്ധയിൽ പല തവണ പെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് കുത്തിയിരുന്നു കൊണ്ട് ഉപരോധം തീർക്കേണ്ടി വന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കെപിസിസി സെക്രട്ടറി തമ്പി സുബ്രമണ്യൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി എൻ.ആർ. ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധത്തിൽ കുമ്പളങ്ങി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എ. സഗീർ, മണ്ഡലം പ്രസിഡന്‍റ് വി.എഫ്. ഏണസ്റ്റ്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഹസീന നജീബ്, ബ്ലോക്ക് ജനറൽ സെക്രട്ടറി സന്തോഷ് ആലുംപറമ്പി തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
ഉപരോധ സമരത്തിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.