കോതമംഗലം: കോരിച്ചൊരിയുന്ന മഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇടുക്കി കവലയ്ക്കു സമീപം വീണ്ടും റോഡ് ഇടിഞ്ഞു. കഴിഞ്ഞ ദിവസം ഇടിച്ചിൽ ഉണ്ടായ സ്ഥലത്തുതന്നെയാണ് വീണ്ടും റോഡ് ഇടിഞ്ഞത്.

മഴകാരണം ദേശീയപാത നിർമാണം നിർത്തിവച്ചിരിക്കുകയാണ്. ചെങ്കുത്തായ മലയടിവാരത്തിൽ ദേശിയപാത അധികൃതരുടെ അശാസ്ത്രിയ നിർമാണ പ്രവർത്തനങ്ങളാണ് റോഡ് ഇടിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ദേശീയപാതയുടെ താഴ്ഭാഗം ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുകയും മഴയിൽ മലമുകളിൽ നിന്നും കുലം കുത്തിയൊഴുകിയെത്തിയ മലവെള്ളം റോഡിൽ കൂടി ഒഴുകി റോഡ് ഇടിയുകയുമാണ് ഉണ്ടായത്.

റോഡ് തകർന്നപ്പോൾ റോഡ് സൈഡിൽ കൂടി വലിച്ചിരുന്ന പതിനൊന്ന് കെവി ഇലക്‌ട്രിക് ലൈനും താഴേക്ക് പതിച്ചിരിക്കുകയാണ്. ഇതിലെ ഭാഗികമായിട്ടാണ് വാഹനങ്ങളെ കടത്തിവിടുന്നത്.

കുറെ വാഹനങ്ങളെ നേര്യമംഗലത്തുനിന്നും ആവോലിച്ചാൽ വഴിതിരിച്ച് വിട്ടിരിക്കുന്നു. മഴ ഇനിയും ശക്തി പ്രാപിച്ചാൽ റോഡ് ഇനിയും ഇടിയാൻ സാധ്യയുണ്ട്.